ചണ്ഡീഗഡ്: നിയുക്ത എംപിയും ബോളിവുഡ് നടിയുമായ കങ്കണാ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി.
കങ്കണയെ മര്‍ദ്ദിച്ച വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെയാണ് സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്തത്. ആരോപണമുയര്‍ന്ന് മൂന്നമണിക്കൂറിനുള്ളിലാണ് നടപടി. സിഐഎസ്എഫ് ഡല്‍ഹി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചു.
അതിനിടെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കുല്‍വീന്ദര്‍ കൗറിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് ഇന്ന് മൂന്നരയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ശരീര പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥ മുഖത്തടിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി വ്യക്തമാക്കിയത്. താന്‍ സുരക്ഷിതയാണെന്നും ആക്രമണം കര്‍ഷക സമരത്തിനെതിരെ പ്രതികരിച്ചതിനാണെന്നും കങ്കണ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: