ന്യൂദല്‍ഹി: ബിജെപിക്കെതിരായ് രാജ്യത്ത് ധീരോദാത്ത മായ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ മുഴുവന്‍ കീര്‍ത്തിയും കോണ്‍ഗ്രസ്സിനും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കുമായ് ചാര്‍ത്തി നല്കി കൊണ്ടുള്ള കോണ്‍ഗ്രസ്സ് പ്രചരണ കേന്ദ്രങ്ങളുടെ അവകാശവാദങ്ങള്‍ പൊള്ളയന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്ത്യ സഖ്യത്തിലെ മറ്റു ഘടകക്ഷികളോടൊപ്പം ചേര്‍ന്നല്ലാതെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബി ജെപിയെ നേരിട്ടത് 9 സംസ്ഥാനങ്ങളില്‍്. മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് അരുണാചല്‍ പ്രദേശ്്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റമുട്ടിയ ആ സംസ്ഥാനങ്ങളിലെ സീറ്റ് നില
മധ്യപ്രദേശ്
ബി ജെ പി 29
കോണ്‍ഗ്രസ് 0
ഗുജറാത്ത്
ബി ജെ പി 25
കോണ്‍ഗ്രസ് 1
ഒഡിഷ
ബിജെ പി 19
കോണ്‍ഗ്രസ് 1
ഛത്തിസ്ഗഢ്
ബി ജെ പി 10
കോണ്‍ഗ്രസ് 1
ഉത്തരാഖണ്ഡ്
ബി ജെ പി 5
കോണ്‍ഗ്രസ് 0
അസം
ബി ജെ പി 9
കോണ്‍ഗ്രസ് 3
ഹിമാചല്‍ പ്രദേശ്
ബി ജെ പി 4
കോണ്‍ഗ്രസ് 0
ജാര്‍ഖണ്ഡ്
ബി ജെ പി 8
കോണ്‍ഗ്രസ് 2
അരുണാചല്‍ പ്രദേശ്
ബിജെപി 2
കോണ്‍ഗ്രസ് 0
.ഈ സംസ്ഥാനങ്ങളില്‍ ആകെ മൊത്തം ഉള്ള 111 സീറ്റുകളില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിനായത് കേവലം എട്ടു സീറ്റുകളില്‍ മാത്രമാണ്.തങ്ങള്‍ക്ക് ഒറ്റയ്ക്ക് മേധാവിത്വമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ഈ സംസ്ഥാനങ്ങളില്‍, കേവലം 10% സീറ്റുകളില്‍ പോലും ബിജെപിക്കെതിരായി ശക്തമായ പ്രതിരോധം തീര്‍ത്ത് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ടായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: