ആലപ്പുഴ: മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ മാന്നാറില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ പിടിയില്‍. മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സാറാമ്മ ലാലു (മോളി), മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഉഷ ഗോപാലകൃഷ്ണന് എന്നിവരാണ് പിടിയിയിലായത്. തിരുവല്ല കുറ്റൂര്‍ ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് വസ്തുവും വീടും വില്‍ക്കേണ്ടിവന്നതില്‍ മനംനൊന്ത് മാന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓംങ്കാര്‍ വീട്ടില്‍ വി.കെ ശ്രീദേവിയമ്മ ആത്മഹത്യചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് അന്വേഷണച്ചുമതലയുള്ള വീയപുരം എസ്എച്ച്ഒ ധര്‍മജിത്ത് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത് മൂന്നുകോടിയോളം രൂപയും, സ്വര്‍ണാഭരണങ്ങളുമാണ്. നിരവധിയാളുകളില്നിന്നാണ് പണവും ആഭരണങ്ങളും തട്ടിയത്. ആത്മഹത്യചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മയുടെ 65 ലക്ഷം രൂപയും 40 പവനും അര്‍ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതില്‍ എ. സി ശിവന്‍പിള്ളയുടെ 36 ലക്ഷം രൂപയും 16 പവനുമാണ് ഇവര്‍ തട്ടിയത്. കുടുതല്‍ പേര് പരാതിയുമായി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: