പാട്ന: അനുകൂല സാഹചര്യങ്ങളില്‍ വിശ്രമിക്കുന്നവന് പരാജയപ്പെടുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നവനുള്ളതാണ് വിജയം. ആമയും മുയലും കഥയുടെ സാരാംശവും ഇതാണ്. ഇന്ന് രാജ്യത്ത് അനുകൂലമായ അന്തരീക്ഷം ആണ്.
നമ്മുടെ ലക്ഷ്യം പക്ഷേ ഇപ്പോഴും അകലെത്തന്നെ ആണ്. ഈ അവസരം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വിജയം കൈവരിക്കാനുള്ളതാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് പാട്ന മഹാനഗര്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയംസേവകര്‍ ചെടിച്ചെട്ടിയിലെ പൂച്ചെടികളല്ല. ആവശ്യമുള്ള പോഷണങ്ങള്‍ സ്വയം കണ്ടെത്തി വളരുന്ന കാട്ടുപുഷ്പങ്ങള്‍ ആണ്. ഇന്ന് സമൂഹം ആര്‍എസ്എസിനെ ആദരിക്കുന്നുണ്ട്. അവഗണനയുടെ കാലം മാറി. ആദരവ് ലഭിക്കുന്ന കാലമായി. നമ്മുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും ലക്ഷ്യം മാറിയിട്ടില്ലെന്നത് മറക്കരുത്, അദ്ദേഹം പറഞ്ഞു. വിനയവും മാന്യതയും കൈവെടിയരുത്. നമ്മള് ശക്തിശാലികള്‍ ആയിരിക്കാം, എന്നാല്‍ നിയന്ത്രണമില്ലാത്തവര്‍ അല്ല.
നാലു കാര്യങ്ങള്‍ ചെയ്യുമെന്ന ദൃഢനിശ്ചയം സ്വയംസേവകര്‍ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാമതായി എല്ലാ ദിവസവും ശാഖയില്‍ പങ്കെടുക്കണം. ശാഖയില്‍ നിന്നും ലഭിക്കുന്ന ശീലമനുസരിച്ച് പെരുമാറുക. നാം ലക്ഷ്യം വയ്ക്കുന്ന സമൂഹ സൃഷ്ടിക്ക് അനുരൂപമായി അച്ചടക്കത്തോടെ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക. നാലാമത് ആസക്തി ത്യാഗത്തെ ജീവതത്തില്‍ പകര്‍ത്തുക.
സംഘത്തിന്റെ ശതാബ്ദിയില്‍ ആണെന്നത് അഞ്ചുകാര്യങ്ങള്‍ നടപ്പാക്കാന്‍ നാം പ്രതിജ്ഞയെടുത്തു. സാമാജിക സമരസത, കുടുംബ ജീവിതങ്ങളെ പ്രബുദ്ധമാക്കുക, സ്വദേശി ശീലമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, പൗരന്റെ കര്‍ത്തവ്യബോധത്തെ ഉണര്‍ത്തുക എന്നിവയാണവയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേദിയില്‍ ദക്ഷിണ ബിഹാര്‍ പ്രാന്ത സംഘചാലക് രാജ്കുമാര് സിന്‍ഹ, മഹാനഗര്‍ സംഘചാലക് ഡോ. രാജീവ് കുമാര്‍ സിങ് എന്നിവരും സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: