കൊച്ചി: സിപിഎം ഇപ്പോഴും ഇന്ത്യാമുന്നണിയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇന്ത്യാമുന്നണിയിലുള്ള തന്റെ നിരാശ തുറന്ന് പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍. ഒരു ചാനല്ചര്ച്ചയ്ക്കിടയിലായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ ഈ അഭിപ്രായപ്രകടനം.
“നമുക്ക് ബീഹാര്‍ നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ നിതീഷ് കുമാറിനെ നഷ്ടമായിരിക്കുന്നു. ബീഹാറില്‍ ഇപ്പോള്‍ എന്‍ഡിഎയുടെ ഭരണമാണ്. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര ബീഹാറില്‍ എത്തുമ്പോള്‍ നിതീഷ് കുമാറിനെതിരെ ഒന്നും രാഹുല്‍ ഗാന്ധിയ്ക്ക് സംസാരിക്കാനാവുന്നില്ല. എങ്ങിനെയാണ് ഇത് മുന്നോട്ട് പോകുന്നത്. ഇന്ത്യാമുന്നണിയില്‍ വലിയ പ്രതീക്ഷ നമ്മള് അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. അത് ഞാന്‍ ഇപ്പോള്‍ പലയിടത്തും പ്രകടിപ്പിക്കുന്നുണ്ട്.” -സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു.
“ഒരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുടെ ആകാരവടിവോടെയും മികവോടെയും നരേന്ദ്രമോദി ഒരു ഭാഗത്ത് നില്ക്കുമ്പോള് ഇപ്പുറത്ത് ആരാണ് അതിനൊപ്പം നില്‍ക്കുന്നത് ? അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ പ്രാപ്തനായുള്ളത്? ഈ ചോദ്യം ചോദിക്കുമ്പോള്‍ ഇപ്പുറത്ത് വ്യക്തിയുമില്ല, പ്രസ്ഥാനവുമില്ല, സംഘടനയുമില്ല എന്ന സാഹചര്യത്തില്‍ നമ്മള് എത്തിനില്‍ക്കുന്നു. “- സെബാസ്റ്റ്യന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: