ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളുടെ പേരില്‍ വീണ്ടും വിവാദത്തിന് ശ്രമം. നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി ലഭിക്കാത്ത സംസ്ഥാനങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ബംഗാള്‍, പഞ്ചാബ്, ദല്‍ഹി സംസ്ഥാനങ്ങള്‍ തങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നാരോപിച്ചു.
രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളാണ് എല്ലാവര്‍ഷവും പരേഡില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും കേരളത്തിന് പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തിന് അനുമതിയില്ല. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ അഞ്ചു തവണയാണ് ബംഗാളിന് നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളടക്കം പട്ടികയ്ക്ക് പുറത്താവുന്നത് എല്ലാവര്‍ഷവും നടക്കുന്ന സാധാരണ കാര്യം മാത്രമാണെങ്കിലും ബിജെപി ഇതര സംസ്ഥാനങ്ങള്‍ എല്ലാത്തവണയും വിവാദങ്ങള്‍ ഉണ്ടാക്കുന്നതാണ് പതിവ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയതും ഇതിന്റെ തെളിവായി.
ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയത്തില്‍ നിശ്ചല ദൃശ്യങ്ങള്‍ തയാറാക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമെങ്കിലും കേരളത്തിന്റെ ഡിസൈന്‍ പ്രതിരോധമന്ത്രാലയ വിദഗ്ധ സമിതി അനുമതി നല്‍കിയില്ല. അനുമതി കിട്ടാത്ത സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ജനുവരി 23 മുതല്‍ 31വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വ്വില്‍ പ്രദര്‍ശിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: