ന്യൂദല്‍ഹി: 2070ല്‍ ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുതിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ എന്നീ പ്രകൃതിയില്‍ നിന്നെടുക്കുന്ന ഇന്ധനങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മോദി സര്‍ക്കാര്‍.
മോദി സര്‍ക്കാരിന്റെ ഈ ശ്രമങ്ങള്‍ക്ക് താങ്ങായി ടാറ്റാ ഗ്രൂപ്പ് വൈദ്യുതവാഹന നിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇപ്പോഴിതാ വൈദ്യുതവാഹനങ്ങള്‍ക്ക് കരുത്തേകുന്ന ഇവി ബാറ്ററികള്‍ നിര്‍മ്മിക്കാനും ടാറ്റാ ഒരുങ്ങുന്നു. 13000 കോടി ചെലവില്‍ ഇവി ബാറ്ററി നിര്‍മ്മിക്കുന്ന പ്ലാന്റാണ് ടാറ്റ ഒരുക്കുന്നത്. ക്ലൈമറ്റ് ന്യൂട്രാലിറ്റിയുള്ള ഇന്ത്യ എന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ണ്ണായക ചുവടുവെയ്പാണ് ഇത്. ക്ലീന്‍ എനര്‍ജിയിലേക്കുള്ള പരിവര്‍ത്തനമാണ് ഇതിനാവശ്യം.
ഗ്ലാസ്ഗോയില്‍ നടന്ന ഐക്യരാഷ്ട്രസമിതിയുടെ കോപ് 26 കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ് ഇന്ത്യയെ 2070 കാര്‍ബണ്‍ പുറന്തള്ളാത്ത രാഷ്ട്രമാക്കുമെന്നത്. ഇതുവഴി ഹരിതവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാത്ത ഇന്ത്യ എന്ന ലക്ഷ്യമാണ് കൈവരിക്കേണ്ടത്. വൈദ്യുതവാഹനങ്ങളിലേക്ക് പൂര്‍ണ്ണമായും മാറുക എന്നത് വലിയൊരു നാഴികക്കല്ലാണ്. ഇതുവഴി ഫോസിലുകളില്‍ നിന്നുള്ള ഇന്ധനങ്ങളില്‍ നിന്നും(പെട്രോല്‍, ഡീസല്‍ മുതലായവ) ഇന്ത്യ മുക്തമാകും. .
ടാറ്റാഗ്രൂപ്പിന്റെ ഉപകമ്പനിയായ ടാറ്റ അഗരതാസ് എനര്‍ജി എന്ന പേരിലായിരിക്കും ഈ കമ്പനി. ഏകദേശം 13,000 തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലാണ് ഈ പുതിയ പ്ലാന്റ് വരുന്നത്. പൂര്‍ണ്ണമായും ഇലക്ട്രിക് ഗതാഗതം എന്ന സ്വപ്നമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടാറ്റയ്ക്കറിയാം. ഇതിന് കരുത്തായി നില്‍ക്കാനാണ് ടാറ്റയുടെ ശ്രമം. ലിഥിയം ബാറ്ററി നിര്‍മ്മാണ രംഗത്ത് ടാറ്റയുടെ പ്ലാന്റ് ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: