Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരിപ്പൂരിലെ ദുരന്തം ആവര്‍ത്തിക്കരുത്

Janmabhumi Online by Janmabhumi Online
Jun 11, 2015, 09:15 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷാ സേനയിലെ ഒരു ജവാന്‍ വെടിയേറ്റ് മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. തന്നില്‍ അര്‍പ്പിതമായ ജോലി സത്യസന്ധമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ബുധനാഴ്ച രാത്രി ദുരന്തമുണ്ടായത്. വിമാനത്താവളത്തിലെ അഗ്നിശമനസേനാവിഭാഗത്തിലെ ജീവനക്കാരെ ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗവും വിമാനത്താവളത്തിലെ അനിവാര്യമായ ഘടകമാണ്.

ദേഹപരിശോധന നടത്താതെ ആരെയും വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും വിടാനാവില്ല. പ്രത്യേകിച്ച് പലതരത്തിലുള്ള ഭീഷണികള്‍നേരിടുന്ന സാഹചര്യത്തില്‍. കോഴിക്കോട് വിമാനത്താവളം  എന്നും വിവാദ കേന്ദ്രമാണ്. അവിടെ ജോലിചെയ്യുന്ന ചിലര്‍ക്ക് അമിതാധികാരമുണ്ടെന്ന നിലയില്‍ പെരുമാറിയ ചരിത്രമുണ്ട്. സ്ത്രീപീഡനക്കേസില്‍ വിവാദപുരുഷനായ പി.കെ.കുഞ്ഞിലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സ്വീകരിക്കാനെത്തിയ ലീഗുകാര്‍ വിമാനത്താവളം കയ്യേറിയ സംഭവം മറക്കാറായിട്ടില്ല.

വിമാനത്താവളത്തിന്റെ കൊടിമരത്തില്‍നിന്നും ദേശീയ പതാക വലിച്ചിറക്കി ലീഗിന്റെ കൊടി കെട്ടുകയുണ്ടായി. അവിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമെന്ന പേരുദോഷവും കോഴിക്കോട് വിമാനത്താവളത്തിനുണ്ട്.

കോടിക്കണക്കിനുരൂപയുടെ സ്വര്‍ണം ഓരോമാസവും കരിപ്പൂര്‍ വഴി കേരളത്തിലെത്തുന്നു. അതുകൊണ്ടുതന്നെ കര്‍ശന പരിശോധനയുടെ ആവശ്യകതയാണ് അവിടെയുള്ളത്.

മറ്റ് സംസ്ഥാനക്കാരാണ് സുരക്ഷാജവാന്മാര്‍. ഒരു താല്‍പര്യത്തിനും വശംവദരാകാതെ കര്‍ശനനിലപാടെടുക്കുന്ന ഇവരോട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാര്‍ക്കും അഗ്നിശമന സേനയിലെ ചിലര്‍ക്കും കടുത്ത അമര്‍ഷമുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ജവാന്മാരെ ആക്രമിക്കാന്‍ വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്ന സംശയംപോലും ഉയര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണവും നടപടിയും അനിവാര്യമാക്കുകയാണ്.

അഗ്നിശമനവിഭാഗത്തിലെ പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം തുടരുകയും ജവാന്‍ മരിക്കുകയും ചെയ്തശേഷം വിമാനം ഇറങ്ങുന്നതിനുപോലും തടസ്സം സൃഷ്ടിക്കുകയും വിലകൂടിയ ബള്‍ബുകളും മറ്റ് ഉപകരണങ്ങളും തച്ചുടയ്‌ക്കുകയും ചെയ്ത സംഭവം അതീവഗുരുതരമാണ്. തുടര്‍ന്ന് വിമാനത്താവളം അടച്ചുപൂട്ടുന്ന സ്ഥിതിവരെ ഉണ്ടായി. കേരളത്തിന് നാണക്കേടുണ്ടാക്കുന്നതായി സംഭവം. ഒരുതരത്തിലും ആവര്‍ത്തിക്കാനോ അനുവദിക്കാനോ കഴിയാത്ത അപലപനീയമായ സംഭവമാണിത്. ഏതായാലും കേന്ദ്രസര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി.വ്യോമയാന വകുപ്പിലെ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വിമാനത്താവളത്തിലെ വെടിവെപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും അറിയിച്ചിട്ടുണ്ട്.

വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഷറഫുദ്ദീനാണ് അന്വേഷണ ചുമതല.നാല് പ്രധാനവകുപ്പുകള്‍ അനുസരിച്ച് അക്രമികള്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശിച്ചതെന്നറിയുന്നു.സംഭവത്തെക്കുറിച്ച് സിഐഎസ്‌ഐഫ് ആഭ്യന്തരതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജവാന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സിഐഎസ്എഫ് കമാണ്ടന്റ് അനില്‍ ബാലിയും വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ സംഘര്‍ഷത്തില്‍ ജവാന്‍ മരിച്ചത് വെടിയുണ്ട തലയില്‍ തറച്ചുകയറിയിട്ടാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. താടിയെല്ലില്‍ തറച്ച വെടിയുണ്ട തലയോട്ടി തുളച്ചുകടക്കുകയായിരുന്നു. വെടിയുണ്ട കയറിയ ഭാഗം എക്‌സ്‌റെ എടുത്തശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വെടിയുണ്ട തലച്ചോറിനുണ്ടാക്കിയ ക്ഷതമാണ് മരണകാരണം.ആക്രമണം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പരാതി സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെടിയുതിര്‍ക്കുന്നത് ആരാണെന്ന ദൃശ്യങ്ങള്‍ക്കു വ്യക്തതയില്ല.

സിഐഎസ്എഫ് ജവാനില്‍നിന്നും തോക്ക് പിടിച്ചുവാങ്ങിയില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനത്താവളത്തിലെ അതീവസുരക്ഷാ ഗേറ്റ് വഴിയെത്തിയ അഗ്‌നിശമന സേനാംഗത്തെ സിഐഎസ്എഫ് ജവാന്‍മാര്‍ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്താന്‍ ശ്രമിക്കുമ്പോള്‍ അതുമായി സഹകരിക്കേണ്ടതിന് പകരം സംഘര്‍ഷത്തിന് വഴിവച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.തര്‍ക്കം കേട്ട് കൂടുതല്‍ അഗ്‌നിശമന സേനാംഗങ്ങളും ജവാന്‍മാരും കുതിച്ചെത്തി. വിമാനത്താള അതോറിറ്റി ജീവനക്കാരും എത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ന്യായീകരണമൊന്നുമില്ലാത്ത ഈ തെറ്റ് ചെയ്തവര്‍ ആരായാലും അവര്‍ രക്ഷപ്പെട്ടുകൂടാ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

Kerala

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌
Sports

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

പുതിയ വാര്‍ത്തകള്‍

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

ഹരികുമാറിനെ ജോയിൻ്റ് രജിസ്ട്രാർ പദവിയിൽ നിന്നും നീക്കി; പകരം ചുമതല മിനി കാപ്പന്, നടപടിയെടുത്ത് വൈസ് ചാൻസലർ

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

വിംബിള്‍ഡണ്‍ ടെന്നിസ്: പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

നെല്ല് സംഭരണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടും: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies