Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരിപ്പൂരിലെ ദുരന്തം ആവര്‍ത്തിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 09:15 pm IST
in Vicharam

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷാ സേനയിലെ ഒരു ജവാന്‍ വെടിയേറ്റ് മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. തന്നില്‍ അര്‍പ്പിതമായ ജോലി സത്യസന്ധമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ബുധനാഴ്ച രാത്രി ദുരന്തമുണ്ടായത്. വിമാനത്താവളത്തിലെ അഗ്നിശമനസേനാവിഭാഗത്തിലെ ജീവനക്കാരെ ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗവും വിമാനത്താവളത്തിലെ അനിവാര്യമായ ഘടകമാണ്.

ദേഹപരിശോധന നടത്താതെ ആരെയും വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും വിടാനാവില്ല. പ്രത്യേകിച്ച് പലതരത്തിലുള്ള ഭീഷണികള്‍നേരിടുന്ന സാഹചര്യത്തില്‍. കോഴിക്കോട് വിമാനത്താവളം  എന്നും വിവാദ കേന്ദ്രമാണ്. അവിടെ ജോലിചെയ്യുന്ന ചിലര്‍ക്ക് അമിതാധികാരമുണ്ടെന്ന നിലയില്‍ പെരുമാറിയ ചരിത്രമുണ്ട്. സ്ത്രീപീഡനക്കേസില്‍ വിവാദപുരുഷനായ പി.കെ.കുഞ്ഞിലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സ്വീകരിക്കാനെത്തിയ ലീഗുകാര്‍ വിമാനത്താവളം കയ്യേറിയ സംഭവം മറക്കാറായിട്ടില്ല.

വിമാനത്താവളത്തിന്റെ കൊടിമരത്തില്‍നിന്നും ദേശീയ പതാക വലിച്ചിറക്കി ലീഗിന്റെ കൊടി കെട്ടുകയുണ്ടായി. അവിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമെന്ന പേരുദോഷവും കോഴിക്കോട് വിമാനത്താവളത്തിനുണ്ട്.

കോടിക്കണക്കിനുരൂപയുടെ സ്വര്‍ണം ഓരോമാസവും കരിപ്പൂര്‍ വഴി കേരളത്തിലെത്തുന്നു. അതുകൊണ്ടുതന്നെ കര്‍ശന പരിശോധനയുടെ ആവശ്യകതയാണ് അവിടെയുള്ളത്.

മറ്റ് സംസ്ഥാനക്കാരാണ് സുരക്ഷാജവാന്മാര്‍. ഒരു താല്‍പര്യത്തിനും വശംവദരാകാതെ കര്‍ശനനിലപാടെടുക്കുന്ന ഇവരോട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാര്‍ക്കും അഗ്നിശമന സേനയിലെ ചിലര്‍ക്കും കടുത്ത അമര്‍ഷമുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ജവാന്മാരെ ആക്രമിക്കാന്‍ വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്ന സംശയംപോലും ഉയര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണവും നടപടിയും അനിവാര്യമാക്കുകയാണ്.

അഗ്നിശമനവിഭാഗത്തിലെ പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം തുടരുകയും ജവാന്‍ മരിക്കുകയും ചെയ്തശേഷം വിമാനം ഇറങ്ങുന്നതിനുപോലും തടസ്സം സൃഷ്ടിക്കുകയും വിലകൂടിയ ബള്‍ബുകളും മറ്റ് ഉപകരണങ്ങളും തച്ചുടയ്‌ക്കുകയും ചെയ്ത സംഭവം അതീവഗുരുതരമാണ്. തുടര്‍ന്ന് വിമാനത്താവളം അടച്ചുപൂട്ടുന്ന സ്ഥിതിവരെ ഉണ്ടായി. കേരളത്തിന് നാണക്കേടുണ്ടാക്കുന്നതായി സംഭവം. ഒരുതരത്തിലും ആവര്‍ത്തിക്കാനോ അനുവദിക്കാനോ കഴിയാത്ത അപലപനീയമായ സംഭവമാണിത്. ഏതായാലും കേന്ദ്രസര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി.വ്യോമയാന വകുപ്പിലെ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വിമാനത്താവളത്തിലെ വെടിവെപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും അറിയിച്ചിട്ടുണ്ട്.

വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഷറഫുദ്ദീനാണ് അന്വേഷണ ചുമതല.നാല് പ്രധാനവകുപ്പുകള്‍ അനുസരിച്ച് അക്രമികള്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശിച്ചതെന്നറിയുന്നു.സംഭവത്തെക്കുറിച്ച് സിഐഎസ്‌ഐഫ് ആഭ്യന്തരതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജവാന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സിഐഎസ്എഫ് കമാണ്ടന്റ് അനില്‍ ബാലിയും വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ സംഘര്‍ഷത്തില്‍ ജവാന്‍ മരിച്ചത് വെടിയുണ്ട തലയില്‍ തറച്ചുകയറിയിട്ടാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. താടിയെല്ലില്‍ തറച്ച വെടിയുണ്ട തലയോട്ടി തുളച്ചുകടക്കുകയായിരുന്നു. വെടിയുണ്ട കയറിയ ഭാഗം എക്‌സ്‌റെ എടുത്തശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വെടിയുണ്ട തലച്ചോറിനുണ്ടാക്കിയ ക്ഷതമാണ് മരണകാരണം.ആക്രമണം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പരാതി സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെടിയുതിര്‍ക്കുന്നത് ആരാണെന്ന ദൃശ്യങ്ങള്‍ക്കു വ്യക്തതയില്ല.

സിഐഎസ്എഫ് ജവാനില്‍നിന്നും തോക്ക് പിടിച്ചുവാങ്ങിയില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനത്താവളത്തിലെ അതീവസുരക്ഷാ ഗേറ്റ് വഴിയെത്തിയ അഗ്‌നിശമന സേനാംഗത്തെ സിഐഎസ്എഫ് ജവാന്‍മാര്‍ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്താന്‍ ശ്രമിക്കുമ്പോള്‍ അതുമായി സഹകരിക്കേണ്ടതിന് പകരം സംഘര്‍ഷത്തിന് വഴിവച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.തര്‍ക്കം കേട്ട് കൂടുതല്‍ അഗ്‌നിശമന സേനാംഗങ്ങളും ജവാന്‍മാരും കുതിച്ചെത്തി. വിമാനത്താള അതോറിറ്റി ജീവനക്കാരും എത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ന്യായീകരണമൊന്നുമില്ലാത്ത ഈ തെറ്റ് ചെയ്തവര്‍ ആരായാലും അവര്‍ രക്ഷപ്പെട്ടുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.