വാരാണസി: മാലിന്യമലകള്‍ അകന്നുതുടങ്ങി, ഗംഗാനദി ശുദ്ധയാകുന്നു. സ്വച്ഛ് ഭാരത്,നമാമി ഗംഗേ തുടങ്ങിയ പദ്ധതികളുടെ സഹായത്തോടെ ഗംഗ ശുചീകരിക്കാനുള്ള നടപടികള്‍ അതിവേഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പുരോഗമിക്കുന്നത്.
ഒരുവര്‍ഷം മുന്‍പുവരെ ഖരമാലിന്യം, ദ്രവമാലിന്യം, മുറുക്കാന്‍ ചണ്ടി, വീടുകളില്‍നിന്നുള്ള മാലിന്യം തുടങ്ങി സകലവസ്തുക്കളുംചേര്ന്ന് വാരാണസി നഗരവും കുളിക്കടവുകളും( സ്നാനഘട്ടങ്ങള്‍)നദീതീരങ്ങളും നരകമാക്കിയിരുന്നു. ഇവ നീക്കി വാരാണസി ശുചിയാക്കും എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ആ വാഗ്ദാനം വെറുംപൊള്ളയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗംഗാതീരത്തെ അസീ ഘട്ട്.വാരാണസിയിലെ 84 സ്നാനഘട്ടങ്ങളില്‍ ഗംഗയുടെ തെക്കേയറ്റത്തുള്ള ഒന്നാണിത്.
ശിവരാത്രിപോലുള്ള സുപ്രധാന ഉല്‍സവങ്ങളില്‍ ഇരുപതിനായിരത്തിലേറെ പേര് പങ്കെടുക്കുന്ന സ്ഥലം. ഈ സ്നാനഘട്ടം ഇന്ന് മനോഹരമാണ്.മാലിന്യമെല്ലാം നീങ്ങി പുതുപുത്തന്‍ പോലെ.മാറ്റം വളരെ വ്യക്തമാണ്, എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് പാര്‍ട്ടികളുടെ ധര്‍ണ്ണകളും വഴക്കുകളും ഇവിടെ സ്ഥിരമായിരുന്നു. ഇന്ന് അവയെല്ലാം പോയി, ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റി പൊളിറ്റിക്സ് പ്രൊഫസര്‍ കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു.
ഇനി വാരാണസി കേന്ദ്രഭരണപ്രദേശമാകണം, അദ്ദേഹം പറഞ്ഞു. അസീഘട്ട് പോലെ വാരാണസി മൊത്തം മാറും.അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ തുടര്‍ച്ചയായി നടന്നുവരികയാണ്. മൂന്നു വര്‍ഷം കൊണ്ട് വാരാണസി ലോകത്തെ ഏറ്റവും മനോഹരമായ നഗരമാകുമെന്ന് ഉറപ്പാണ്. മേയര്‍ രാം ഗോപാല്‍ മൊഹാലെ പറഞ്ഞു.പതിനഞ്ചു ലക്ഷമാണ് വാരാണസിയിലെ ജനസംഖ്യ. ചതുരശ്ര കിലോമീറ്ററില്‍ 2400 പേര്. ഈ നഗരം എന്നെങ്കിലും വൃത്തിയാകുമെന്ന് ആരും കരുതിയിരുന്നില്ല. മോദിവന്നതോടെ കാര്യങ്ങള്‍ എല്ലാം മാറി,മേയര്‍ പറഞ്ഞു.
മോദി വന്നതോടെ മുഖ്യമന്ത്രിയും ( അഖിലേഷ് യാദവ്) മാറി. കൂടുതല്‍ കര്‍മ്മനിരതനായി.ആരോഗ്യകരമായ ഇത്തരം മല്‍സരങ്ങള്‍ പുരാതനനഗരത്തിന് ഗുണകരമാകുകയാണ്. മുടങ്ങിക്കിടന്ന പലപദ്ധതികളും ഇപ്പോള്‍ നല്ല വേഗത്തിലാണ് പുരാേഗമിക്കുന്നത്,കാശിവിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതന് രാധികാ രഞ്ജന്‍ തിവാരി പറഞ്ഞു. മോദി വാരാണസിയില്‍ വന്നതോടെ സര്‍ക്കാരിതര സംഘടനകളും വ്യക്തികളും എല്ലാം നഗരം വൃത്തിയാക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങി, പ്രൊഫ. ബിപി സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: