ന്യൂദല്‍ഹി: അധികാരത്തിലേറി അമ്പതുദിവസം പിന്നിടുമ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടി വിവിഐപികളുടെയും പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്. തല്‍കട്ടോര സ്റ്റേഡിയത്തിനു സമീപത്തുകൂടെ കടന്നുപോയപ്പോള്‍ കണ്ട ചിത്രത്തില്‍ നിന്നും എങ്ങനെയാണ് എഎപി വിഐപി പാര്‍ട്ടിയായതെന്നു മനസിലാകുമെന്നും അജയ് മാക്കന് ട്വീറ്റ് ചെയ്തു.തല്‍കട്ടോര സ്റ്റേഡിയത്തിനു മുന്നില്‍ നിന്നുള്ള ചിത്രവും മാക്കന് പോസ്റ്റ് ചെയ്തിട്ടുണ്ട.
അഴിമതി വിരുദ്ധ ഹെല്പ് ലൈന്‍ നമ്പറായ 1031ന്റെ പ്രവര്‍ത്തനം അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ ഇന്നലെ പുനഃരാരംഭിച്ചത്.
തല്‍കട്ടോര സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്തു വിഐപി, വിവിഐപി പാര്‍ക്കിങ് പരസ്യങ്ങള്‍ സ്ഥാപിച്ചിരുന്നു. ഈ പരസ്യം ചൂണ്ടിക്കാട്ടിയാണ് മാക്കന്റെ പരിഹാസം.
3000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ സാധാരണ ജനങ്ങള്‍ അകത്ത് കടക്കാനാകാതെ ബുദ്ധിമുട്ടുമ്പോള്‍ വി.വി.ഐ.പികള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും മറ്റു സൗകര്യങ്ങളും തയ്യാറാക്കിയതിനെതിരേയായിരുന്നു അജയ് മാക്കന്റെ വിമര്‍ശം.
പാവങ്ങളുടെ പാര്‍ട്ടിയെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ എ.എ.പികള്‍ക്ക് അമിത പരിഗണന നല്‍കുന്നുവെന്ന് നേരത്തേയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ക്രിയാത്മകമാണെന്നതിന്റെ പ്രതീകമാണ് വി.വി.ഐപികള്‍ക്ക് പ്രത്യേക പാര്‍ക്കിങും മറ്റും തയ്യാറാക്കിയ നടപടിയെന്ന് പാര്‍ട്ടി നേതാവ് ആദര്‍ശ് ശാസ്ത്രി പറഞ്ഞു. ഞങ്ങള്‍ വി.ഐ.പി സംസ്കാരത്തെ പിന്താങ്ങുന്നില്ല, എന്നാല്‍ സര്‍ക്കാര്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവയൊക്കെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: