ന്യൂദല്‍ഹി: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഉഷാറായതായും ഉല്പാദന ക്ഷമത കൂടിയതായും റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗഌഷ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാര്‍ലമെന്റില്‍ ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചയില്‍ പതിനാറാം ലോക്സഭയുടെ ഉല്പാദന ക്ഷമത 103 ശതമാനമാണ്. ഇതേ കാലയളില്‍ കഴിഞ്ഞ ലോക്സഭയുടെ ഉല്പാദന ക്ഷമത 61 ശതമാനമായിരുന്നു. ചര്‍ച്ച, നിയമ നിര്‍മ്മാണം, മറ്റ് നടപടികള്‍ എല്ലാം ചേര്‍ത്താണ് ഉല്പാദന ക്ഷമത യെന്നാണ് സൂചന. ബിജെപിക്ക് മാത്രമായി ലഭിച്ച ഭൂരിപക്ഷമാണ് ഇതിനു പ്രധാന കാരണം.
ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പുതിയ എംപിമാരുടെ പങ്കാളിത്തമാണ് ഇവയില്‍ ഏറ്റവും പ്രധാനം. ഇത് 58 ശതമാനമാണ് വര്‍ദ്ധിച്ചത്. 158 പുതിയ എംപിമാരാണ് ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തത്.റെയില്‍ ബജറ്റ് ചര്‍ച്ചകളില്‍ പുതിയ എംപിമാരുടെ സജീവ പങ്കാത്തത്തില് 41 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്ന് പിആര്‍എസ് ലെജിസ്ളേറ്റീവ് റിസര്‍ച്ച് വെളിപ്പെടുത്തുന്നു. മൊത്തം 26 ശതമാനം കൂടുതല്‍ പേരാണ് റെയില്‍ ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
മൊത്തത്തില്‍ പുതിയ എംപിമാരുടെ പങ്കാളിത്തം 38.5 ശതമാനമാണ് വര്‍ദ്ധിച്ചത്. 314 പുതിയ എംപിമാരാണ് ലോക്സഭയിലുള്ളത്. എംപിമാര്‍ക്കിടയില്‍ കൂടുതല്‍ കാര്യബോധവും ഉത്തരവാദിത്വവും വന്നട്ടുണ്ടെന്നാണ് സ്വതന്ത്ര സംഘടനകള്‍ പറയുന്നത്. പിആര്‍എസ് ലെജിസ്ളേറ്റീവ് റിസര്‍ച്ചും സ്വനീതിയും എംപിമാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. പുതിയ എംപിമാര്‍ ചര്‍ച്ചയ്ക്കുള്ള തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തുന്നുണ്ട്. പിആര്‍എസ് മേധാവി ചക്ഷു റോയി പറഞ്ഞു.ഇത് നല്ല പ്രവണതയാണെന്നും സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വ ബോധം വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്നും റോയി തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്ത ബോധം (അക്കൗണ്ടബിലിറ്റി) വളരെക്കൂടുതല്‍ പ്രകടമായിരുന്നു. സ്വനീതി ചീഫ് എക്സിക്യൂട്ടീവ് റിത്വിക് ഭട്ടാചാര്യ പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദി പുതിയ എംപിമാരുടെ യോഗം വിളിച്ച് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കണമെന്നും വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കണമെന്നും മണ്ഡലങ്ങളിലെ വിഷയങ്ങളില്‍ ഇടപെടണമെന്നും മറ്റും ഉപദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: