അവന്റെ വംശത്തെത്തന്നെ നശിപ്പിക്കണം. എന്നു തീരുമാനിച്ച് പ്രളയകാലമേഘങ്ങളെ ആകാശത്ത് അണിനിരത്തി സര്‍വ്വസംഹാരകമായ വജ്രായുധവും ഏന്തി ഐരാവതത്തിന്മേല് ചാടിക്കയറി അഗ്നിയെയും വായുവിനെയും വരുണനെയും സഹായികളാക്കി യുദ്ധത്തിനൊരുങ്ങി. വായുവും അഗ്നിയുമൊക്കെ ഇന്ദ്രന്റെ മൗഢ്യത്തില്‍ ഉള്ളുകൊണ്ട് ചിരിച്ചുപോയെങ്കിലും രാജാവിനെ അനുസരിച്ചു. ഇന്ദ്രന്റെ ആജ്ഞനുസരിച്ച് പ്രളയമേഘങ്ങള്‍ കഠിനമായ ഇടിയും മിന്നിലും പെരുമഴയും ആരംഭിച്ചു. ഗോപസമൂഹം ക്ലേശത്തിലായി. ഇന്ദ്രകോപത്തിന് കാരണക്കാരായ കൃഷ്ണനെത്തന്നെ അവര്‍ അഭയം പ്രാപിച്ചു. “ഗോവര്‍ധനം നമ്മെ രക്ഷിക്കും, ഭയപ്പെടേണ്ട” എന്ന് അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഭഗവാന് തന്റെ കുഞ്ഞിക്കൈകളാല്‍ ഗോവര്‍ധന പര്‍വ്വതത്തെ അടിയോടെ പറിച്ചെടുത്ത് ഒരു കുടപോലെ ഉയര്‍ത്തിപ്പിടിച്ചു. പര്‍വതത്തിനടിയില്‍ മൃദുവായ മണല്‍ നിറഞ്ഞപ്രദേശത്ത് ഗോപന്മാര് പശുക്കളോടും വീട്ടുപകരണങ്ങളോടും കൂടി വന്നെത്തി. ഇന്ദ്രന്റെ പ്രളയ മേഘങ്ങളുണ്ടാക്കിയ ജലപ്രളയം അവിടെയെങ്ങും എത്തിയില്ല. ഏഴുദിവസം പെരുമഴ തുടര്‍ന്നു. ഒരു കാലില്‍ നിന്നു മറ്റേ കാലിലേക്ക് മാറുകയോ പര്‍വതം താങ്ങിയ കൈയില്‍ നിന്ന് മറ്റേ കൈയിലേക്ക് മാറ്റുകയോ ചെയ്യാതെ കൂട്ടുകാരോട് കളിപറഞ്ഞും പശുക്കളെയും കിടാങ്ങളെയും തലോടിയും താലോലിച്ചും അചലനായി ഉണ്ണികൃഷ്ണന് നിന്നു. മേഘങ്ങളിലെ ജലം തീര്‍ന്നു. ഇന്ദ്രന്റെ അഹങ്കാരവും തീര്‍ന്നു. ദര്‍പ്പണത്തിന്റെ സ്ഥാനത്ത് ഭയമായി. ഭീരുവായ ഇന്ദ്രന് അവിടെനിന്ന് ഓടിപ്പോയി. (നാരായണീയം 62, 63 ദശകങ്ങളില്‍ ഈ ലീല വായിക്കാം.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: