Marukara

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

വാണിജ്യ കപ്പലുകൾ, നാവികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മസ്‌ക്കറ്റ് : ഒമാൻ തീരത്ത് വാണിജ്യ കപ്പലായ എംടി എൽ ഗയയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കപ്പലിൽ 14 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നു, അതിൽ 13 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരു ഇന്ത്യൻ പൗരനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.

അതേ സമയം ഈ സംഭവത്തെ അതീവ ആശങ്കാജനകമായ കാര്യമായി വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, മേഖലയിലെ വാണിജ്യ കപ്പൽ യാത്രക്കാരെയും സിവിലിയൻ നാവികരെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. ഇന്ത്യൻ മിഷൻ , ഒമാനി അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഒമാനിലെ ഇന്ത്യൻ എംബസി സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഒമാനി അധികൃതരുമായി അടുത്ത ഏകോപനത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ രക്ഷിക്കുന്നതിൽ ഒമാനി അധികൃതർ നൽകിയ സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കാനും സമാധാനം സ്ഥാപിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തു.

കൂടാതെ വാണിജ്യ കപ്പലുകൾ, നാവികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Recent Posts