Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്ര : നോബല്‍ ജേതാവിനെ തിരുത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 08:31 am IST
inSamskriti

ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ഒരുപോലെ മികവുപുലര്‍ത്തിയ അസാധാരണ പ്രതിഭയായിരുന്നു 1923-ല്‍ കാണ്‍പൂരില്‍ ജനിച്ച ഹരിശ്ചന്ദ്ര . കേംബ്രിഡ്ജില്‍ പോള്‍ ഡിറാക്കിന്റെ കീഴില്‍ ഭൗതികശാസ്ത്രം പഠിച്ച ഹരീഷ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളും നോബല്‍ സമ്മാന ജേതാവുമായ വുള്‍ഫ്ഗാങ് പൗളിയെ തിരുത്തിയാണ് ലോകശ്രദ്ധ നേടിയത്. അന്താരാഷ്‌ട്രതലത്തില്‍ ഗണിതശാസ്ത്രത്തെയും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തെയും സ്വാധീനിക്കുന്ന ക്വാണ്ടം മെക്കാനിക്‌സ്, കണികാ ഭൗതികശാസ്ത്രം, ലാംഗ്ലാന്‍ഡ്‌സ് പ്രോഗ്രാം എന്നിവക്ക് അടിത്തറയിട്ടവയാണ് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍.

ചില ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നു. മറ്റു ചിലര്‍ പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിനുള്ള പുതിയ വഴികള്‍ സൃഷ്ടിക്കുന്നു. ഹരിശ് ചന്ദ്ര ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടയാളാണ്. 1923-ല്‍ കാണ്‍പൂരില്‍ ജനിച്ച അദ്ദേഹം ഭൗതികശാസ്ത്രജ്ഞനായി ഉന്നത കലാശാലാ ജീവിതം ആരംഭിക്കുകയും നോബല്‍ സമ്മാന ജേതാവായ പോള്‍ ഡിറാക്കിന്റെ കീഴില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു. ഈ കാലയളവിലാണ് നോബല്‍ സമ്മാന ജേതാവും സഹ ഭൗതികശാസ്ത്രജ്ഞനുമായ വുള്‍ഫ്ഗാങ് പോളിയുടെ ഒരു ഗണിതശാസ്ത്ര പിശക് അദ്ദേഹം കണ്ടെത്തിയതും ചൂണ്ടിക്കാട്ടിയതും. പിന്നീട് ഹരിശ്ചന്ദ്ര ഭൗതികശാസ്ത്രം ഉപേക്ഷിച്ച് ഗണിതശാസ്ത്രത്തില്‍ മാത്രമായി ശ്രദ്ധയൂന്നി. സമമിതി, പ്രാതിനിധ്യ സിദ്ധാന്തം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം ആധുനിക ഗണിതശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സൈദ്ധാന്തിക, കണിക ഭൗതികശാസ്ത്രത്തിന് അടിത്തറ പാകുന്നതിലും അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വലിയ പങ്കുവഹിച്ചു.

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേരുന്നതിന് മുമ്പ് അലഹബാദ് സര്‍വകലാശാലയില്‍ നിന്നു ഭൗതികശാസ്ത്രം പഠിച്ച അദ്ദേഹം അവിടെ പ്രശസ്ത ആണവ-ഭൗതികശാസ്ത്രജ്ഞനായ ഹോമി ജെ. ഭാഭയുടെ കീഴില്‍ ജോലി ചെയ്തു. ക്വാണ്ടം മെക്കാനിക്‌സിന് അടിസ്ഥാനമിട്ടവരില്‍ ഒരാളായ പോള്‍ ഡിറാക്കിന്റെ കീഴില്‍ ഡോക്ടറല്‍ പഠനം നടത്താന്‍ 1945-ല്‍ ആണ് അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തിയത്. ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കേന്ദ്രബിന്ദുവായ ഗണിതശാസ്ത്ര ഘടനയായ ലോറന്റ്‌സ് ഗ്രൂപ്പിന്റെ പ്രതിനിധാനങ്ങളിലാണ് അദ്ദേഹത്തിന്റെ ഡോക്ടറല്‍ തീസിസ്.

സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന് അടിസ്ഥാനമായ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളില്‍ ഹരിശ്ചന്ദ്ര കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയതും കേംബ്രിഡ്ജില്‍ വെച്ചാണ്. പ്രമുഖ ഗണിതശാസ്ത്രജ്ഞരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഒടുവില്‍ ഭൗതികശാസ്ത്രത്തില്‍ നിന്ന് ശുദ്ധ ഗണിതശാസ്ത്രത്തിലേക്ക് തന്റെ കരിയര്‍ മാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഹരീഷ് ചന്ദ്രയുടെ ഏറ്റവും വലിയ നേട്ടം അര്‍ദ്ധലളിതമായ ലീ ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തം വികസിപ്പിച്ചതാണ്.

ലളിതമായി പറഞ്ഞാല്‍, തുടര്‍ച്ചയായ സമമിതികളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന ഗണിതശാസ്ത്ര ഘടനകളാണ് ലീ ഗ്രൂപ്പുകള്‍. പ്രാഥമിക കണങ്ങളുടെ സ്വഭാവം മുതല്‍ സ്ഥലത്തെയും സമയത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളില്‍ വരെ ഭൗതികശാസ്ത്രത്തിലുടനീളം ഈ സമമിതികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

ഹരിശ്ചന്ദ്രയ്‌ക്ക് മുമ്പ്, ഈ സമമിതികളെ പഠിക്കാന്‍ ആവശ്യമായ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ അപൂര്‍ണ്ണമായിരുന്നു. ഗണിതശാസ്ത്രജ്ഞര്‍ക്ക് വളരെ സങ്കീര്‍ണ്ണവും അനന്തമാന പ്രാതിനിധ്യങ്ങളും വിശകലനം ചെയ്യാന്‍ സഹായിക്കുന്ന കര്‍ശനരീതികള്‍ വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. ഇന്ന് ഗണിതശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായി നിലനില്‍ക്കുന്ന നിരവധി സിദ്ധാന്തങ്ങളുടെ ഒരു പരമ്പരതന്നെ ഹരീഷ് ചന്ദ്ര സൃഷ്ടിച്ചു. ഹരീഷ് ചന്ദ്ര പ്രതീക സൂത്രവാക്യം, ഹാര്‍മോണിക് വിശകലനത്തിന് അടിസ്ഥാനമായ ഹരിശ്ചന്ദ്ര റെഗുലാരിറ്റി സിദ്ധാന്തം, ഹരിശ്ചന്ദ്ര ഹോമോമോര്‍ഫിസം, വ്യതിരിക്ത ശ്രേണി പ്രതിനിധാനങ്ങള്‍ക്ക് അടിത്തറ പാകിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളില്‍ പെടുന്നു. ഹരിശ്ചന്ദ്ര ഒടുവില്‍ ഒരു പൂര്‍ണസമയ ഗണിതശാസ്ത്രജ്ഞനായി മാറിയെങ്കിലും, അദ്ദേഹത്തിന്റെ ഗവേഷണം ഭൗതികശാസ്ത്രത്തില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. ആധുനിക ക്വാണ്ടം മെക്കാനിക്‌സും ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തവും സമമിതി തത്ത്വങ്ങളെ വളരെയധികം ആശ്രയിക്കുന്നു. പ്രകൃതിയുടെ അടിസ്ഥാന കണങ്ങളെയും ശക്തികളെയും വിവരിക്കുന്ന കണികാ ഭൗതികശാസ്ത്രത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സമമിതി ഗ്രൂപ്പുകളെയും അവയുടെ പ്രാതിനിധ്യങ്ങളെയും ചുറ്റിപ്പറ്റിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹരരിശ്ചന്ദ്രയുടെ ഗണിതശാസ്ത്ര ചട്ടക്കൂട് ഈ ഘടനകളെ പഠിക്കാന്‍ ഏറെ സഹായകമായി. ഹരീഷ് ചന്ദ്ര വികസിപ്പിച്ചെടുത്ത ആശയങ്ങളും സാങ്കേതിക വിദ്യകളും ‘ഗണിതശാസ്ത്രത്തിന്റെ മഹത്തായ ഏകീകൃത സിദ്ധാന്തം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാങ്ലാന്‍ഡ്സ് പ്രോഗ്രാം സംഖ്യാ സിദ്ധാന്തത്തിന്റെ അനിവാര്യ ഘടകങ്ങളായി മാറി.

1954-ല്‍ അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ കോള്‍ സമ്മാനവും 1973-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പും ലഭിച്ച അദ്ദേഹത്തെ 1977-ല്‍ ഭാരതം പത്മഭൂഷണ്‍ നല്‍കി. 1963 മുതല്‍ 1983-ല്‍ മരണം വരെ, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ പ്രൊഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ന്, ലോകം അദ്ദേഹത്തെ ആധുനിക പ്രാതിനിധ്യ സിദ്ധാന്തത്തിന്റെ സ്ഥാപകരില്‍ ഒരാളായി കണക്കാക്കുന്നു. ഡിറാക്കിനെയോ പൗളിയെയോ പോലെ അദ്ദേഹത്തിന് ആഗോള സ്വീകാര്യത ലഭിച്ചില്ലെങ്കിലും, അദ്ദേഹം വികസിപ്പിച്ചെടുത്ത ഗണിതശാസ്ത്ര ഘടനകള്‍ ലോകമെമ്പാടും ഗണിതശാസ്ത്ര, ക്വാണ്ടം ഭൗതികശാസ്ത്ര, കണികാ സിദ്ധാന്ത ഗവേഷണത്തിങ്ങള്‍ക്ക്് അടിത്തറയിടുന്നു.

Tags: Indian mathematicianഹരിശ്ചന്ദ്രHarishchandraWolfgang Pauli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.