Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ : ലക്ഷങ്ങള്‍ കടമെടുത്തും പിരിവെടുത്തും നെഹ്റുട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത ക്‌ളബുകള്‍ പ്രതിസന്ധിയില്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ക്ലബ്ബുകള്‍ പറയുന്നു. ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് 25, 20, 15, 10 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. ഒരു ചുണ്ടന്‍ വള്ളത്തിന് തയ്യാറെടുപ്പുകള്‍ക്കും മറ്റും ഒന്നരകോടി മുതല്‍ രണ്ട് കോടി രൂപ വരെയാണ് ചെലവ്് . ഒന്നര മാസമാണ് പരിശീലനം . സ്പോണ്‍സര്‍ഷിപ്പ് വഴിയും സ്വന്തമായി കടമെടുത്തുമെല്ലാം പണം കണ്ടെത്തിയവരാണ് കൂടുതലുമെന്ന് ക്ലബ്ബുകള്‍ പറയുന്നു. സമ്മാനത്തുകയ്‌ക്ക് ചെക്കുകള്‍ നല്‍കുകയാണ് ചെയ്തത്. എന്നാല്‍ അക്കൗണ്ടില്‍ എത്തിയിട്ടില്ല.
അതേസമയം സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബോട്ട് റേസ് സോസൈറ്റിയുടെ വാദം.