Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പറവൂർ ; ന്യൂനപക്ഷമെന്നു പറയുന്ന മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു സംഘടിത വോട്ട് ബാങ്കുകളായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവനെന്നു പറഞ്ഞാൽ ജാതി പറയുന്നു എന്നു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനാണു പലരും ശ്രമിക്കുന്നത്. ഞാൻ നീതി പറഞ്ഞാൽ ജാതി, മറ്റുള്ളവരെല്ലാം ജാതി പറഞ്ഞാൽ നീതി എന്നാണ് സ്ഥിതിയെന്നും വെള്ളാപ്പള്ളി പറയുന്നു.

സ്കൂളുകൾ, കോളജുകൾ, ഭൂമി, ഭരണം, വ്യവസായം, സമ്പത്ത് എന്നിവയെല്ലാം മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികളുടേതാണെന്ന് എസ്എൻഡിപി യോഗം പറവൂർ യൂണിയൻ നടത്തിയ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ വെള്ളാപ്പള്ളി പറഞ്ഞു.

‘ഞാൻ ഇനി പിണറായിയെ ചീത്ത പറയുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ട. ഇടതുപക്ഷം 10 വർഷം കേരളം ഭരിച്ചെങ്കിൽ അതു നയിച്ചവന്റെ ഗുണം കൊണ്ടാണ്. മൂന്നാം ഊഴം കിട്ടാതെ പോയെങ്കിൽ അതിന്റെ കുറ്റം ആരുടേതാണെന്ന് അവർ ചർച്ച ചെയ്തു തിരുത്തണം. അൽപമെങ്കിലും സീറ്റ് എൽഡിഎഫിന് കിട്ടിയെങ്കിൽ പിന്നോക്കക്കാരന്റെയും പട്ടികജാതിക്കാരന്റെയും കുറച്ചു വോട്ടുകൾ കിട്ടിയതുകൊണ്ടാണ്.

ഞാൻ ആരുടെയും വിരോധിയല്ല. ഒരു സമുദായത്തിനുമെതിരല്ല. ഞാൻ ലീഗിനെതിരെയാണ് പറഞ്ഞതെന്നു പിണറായി വിജയൻ പലതവണ പറഞ്ഞിട്ടും പലർക്കും മനസ്സിലായില്ല. തള്ളിപ്പറഞ്ഞതിന്റെ ഊക്ക് പോരെന്നാണു എ.എൻ.ഷംസീർ പറഞ്ഞത്. അതിന്റെ അർഥമെന്താണ്? പിണറായിക്കിട്ട് പണിയുകയല്ലേ ചെയ്തത്? അദ്ദേഹത്തിന് സീറ്റ് കിട്ടിയിട്ടില്ലായെങ്കിൽ നമ്മളല്ല ഉത്തരവാദികൾ.“ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Recent Posts