Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കുന്നില്ല. ബ്രഹ്മോസ് എന്നത് ഇന്ത്യയുടെ അനേകം മിസൈലുകളില്‍ ഒന്ന് മാത്രം. യുദ്ധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല വിധ മിസൈലുകള്‍ ഇന്ത്യ രൂപകല്‍പന ചെയ്തിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 10:14 pm IST
inIndia, World, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കുന്നില്ല. ബ്രഹ്മോസ് എന്നത് ഇന്ത്യയുടെ അനേകം മിസൈലുകളില്‍ ഒന്ന് മാത്രം. യുദ്ധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല വിധ മിസൈലുകള്‍ ഇന്ത്യ രൂപകല്‍പന ചെയ്തിരിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ഒരു പ്രധാന ആയുധം ബ്രഹ്മോസ് മിസൈല്‍ ആയിരുന്നു എന്നത് ശരി തന്നെ. പക്ഷെ മിസൈല്‍ ശക്തിയില്‍ ഇന്ത്യ അതിനപ്പുറം പോകുന്നു. പിനാക, അസ്ത്ര, അഗ്നി, ആകാശ്, നാഗ്…എന്നിങ്ങനെ മിസൈലുകള്‍ എത്ര വേണമെങ്കിലുമുണ്ട് ഇന്ത്യയുടെ ആവനാഴിയില്‍. അതില്‍ ബലിസ്റ്റിക് മിസൈലുണ്ട്, ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്ന ക്രൂയിസ് മിസൈലുകളുമുണ്ട്. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വരെ വേഗതയില്‍ കുതിക്കുന്ന സൂപ്പര്‍ സോണിക് മിസൈലുകളും അഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിയ്‌ക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകളും ഉണ്ട്.

വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മിസൈലുകള്‍ പ്രിയപ്പെട്ടവയായി മാറുകയാണ്. അര്‍മേനിയ, ഫിലിപ്പൈന്‍സ്, തായ് ലാന്‍റ് , യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ മിസൈലുകള്‍ക്കായി രംഗത്തുണ്ട്. കോടികള്‍ നല്‍കി ചൈനയില്‍ നിന്നും മിസൈലുകള്‍ വാങ്ങിക്കൂട്ടിയ പാകിസ്ഥാന്റെ ഗതികേട് ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകം കണ്ടു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ അവരുടെ ജെ20, ജെഎഫ് 17 എന്നീ യുദ്ധവിമാനങ്ങളില്‍ നിന്നും അയച്ച പിഎല്‍ 15 മിസൈല്‍ പഞ്ചാബില്‍ ലക്ഷ്യം തെറ്റി നിലം പൊത്തിയത് ചൈനീസ് മിസൈലുകളുടെ കഴിവില്ലായ്‌മ തെളിയിച്ചു. അതേ സമയം ബ്രഹ്മോസ് മിസൈല്‍ തകര്‍ത്തത് പാകിസ്താനിലെ ഭീകരവാദകേന്ദ്രങ്ങളെയും പാകിസ്ഥാന്റെ പട്ടാള വ്യോമകേന്ദ്രങ്ങളെയുമാണ്.

പക്ഷെ ഇന്ത്യയുടെ പിനാക മിസൈലും ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഈ പിനാക മിസൈല്‍ അര്‍മേനിയ വാങ്ങിയിരുന്നു. അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഈയിടെ റഷ്യന്‍ നിര്‍മ്മിതമായ അങ്ങേയറ്റം കരുത്തുള്ള ടി-79 വിഭാഗത്തില്‍ പെട്ട ഒരു ടാങ്കിനെ അര്‍മേനിയ അയച്ച പിനാക മിസൈല്‍ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഇതോടെ പിനാകയുടെ ഖ്യാതി ലോകമെങ്ങും പരന്നിട്ടുണ്ട്.

അതിനിടയിലാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസത്ര മാര്‍ക്ക് 1, അസ്ത്ര മാര്‍ക്ക് 2 എന്നീ മിസൈലുകളെ കൂടുതല്‍ അകലേക്ക് കുതിച്ച് ശത്രുവിന് നാശമുണ്ടാക്കാന്‍ പാകത്തില്‍ വികസിപ്പിച്ചത്. അന്തരീക്ഷ വായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതിന്റെ സഹായത്തില്‍ അതിവേഗം കുതിക്കാനുള്ള ശേഷി അസ്ത്ര കൈവരിച്ചുകഴിഞ്ഞു. 50 കിലോമീറ്ററാണ് കാണാവുന്ന ദൂരപരിധി എന്ന് പറയുന്നത്. അതിനും അപ്പുറം കുതിക്കുന്ന മിസൈലിനെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് എന്ന് വിളിക്കുക. ബിവിആര്‍ എന്ന് പറയുന്നു. അസ്ത്ര ബിവിആര്‍ ആണ്. യുദ്ധവിമാനങ്ങളില്‍ ബിവിആര്‍ ഫിറ്റു ചെയ്യുക എന്നത് ശത്രുവിന് വല്ലാത്ത കിടുക്കമുണ്ടാക്കും. അസ്ത്ര മാര്‍ക്ക് ഒന്നിന്റെ ദൂരപരിധി 110 കിലോമീറ്റര്‍ ആയിരുന്നു. അത് 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ പോവുകയാണ്. അസ്ത്ര മാര്‍ക്ക് 2ന്റെ ദൂരപരിധി 200 കിലോമീറ്ററാക്കി ഉയര്‍ത്താനും പോവുകയാണ്. ഇതോടെ അസ്ത്ര കൂടുതല്‍ മാരകമാകും.

ഇന്ത്യ അവരുടെ അസ്ത്ര ബിവിആര്‍ മിസൈലുകള്‍ യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് അര്‍മേനിയയും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് അസ്ത്ര അവരുടെ യുദ്ധവിമാനങ്ങളില്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. അത് വിജയിച്ചാല്‍ അസര്‍ബൈജാനെതിരായ അര്‍മേനിയയുടെ യുദ്ധവീര്യം പതിന്മടങ്ങ് വര്‍ധിയ്‌ക്കും. ഇതോടെ ഇന്ത്യയുടെ മിസൈല്‍ പവര്‍ വീണ്ടും ലോകത്ത് കൂടുതല്‍ ചര്‍ച്ചാവിഷയമാകും.

ലോകത്തെ രാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയക്കുന്നത് ഇന്ത്യയുടെ ആണവശക്തിയുള്ള അഗ്നി മിസൈല്‍ കണ്ടാണ്. ഇന്ത്യയുടെ മിസൈല്‍ പവറിന്റെ കരുത്ത് കാണാന്‍ അഗ്നി മിസൈലിലാണ് കുടികൊള്ളുന്നത്. അഗ്നി ആറ് വരെ ഇന്ത്യ വകിസിപ്പിച്ചു കഴിഞ്ഞു. അതില്‍ അഗ്നി ആറ് 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലാണ്. ചൈനയില്‍ മാത്രമല്ല, യൂറോപ്പിലും അഗ്നി മിസൈലിന് കടന്നു ചെയ്യാന്‍ കഴിയും. മാത്രമല്ല, ഒരു മിസൈലിനുള്ളില്‍ തന്നെ എട്ട് മുതല്‍ 12 വരെയുള്ള ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ അഗ്നിയെ തടയാന്‍ എളുപ്പമല്ല.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വികസിപ്പിച്ച ദീര്‍ഘദൂര കരയാക്രമണത്തിന് തയ്യാറാക്കിയ പ്രളയ് മിസൈലും വലിയ ഭീഷണിയായിരിക്കുകയാണ്. പിനാക മിസൈലിനേക്കാള്‍ ദൂരപരിധി കൂടുതലാണ് പ്രളയ് മിസൈലിന്. 500 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ പ്രളയ് മിസൈലിന് കഴിയും.

ഐഎന്‍എസ് അരിഹന്ത്, അരിധമന്‍ തുടങ്ങിയ യുദ്ധക്കപ്പലുകളില്‍ കെ-40 എന്ന ആണവ മിസൈല്‍ ഘടിപ്പിച്ചിട്ടുണ്ട്. കടലില്‍ നിന്നും മുങ്ങിക്കപ്പലില്‍ നിന്നും തൊടുക്കാവുന്ന ആണവ മിസൈലുകള്‍ ഇന്ത്യയുടെ സാമുദ്രിക ശക്തി വിളിച്ചോതുന്നു.

Tags: ArihantINS AridhamanK40 missiles BrahmosPinaka MissileLatest newsagni missileHypersonic missilePralay missile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.