Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 02:13 pm IST
inKerala, News, India

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ മംഗലാപുരം ഡിവിഷന്റെ ഭാഗമാകുന്നതുസംബന്ധിച്ച് വിവാദമുണ്ടാക്കി കോൺഗ്രസ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും കബളിപ്പിക്കുന്നതാരെ? പാലക്കാട് ഡിവിഷൻ ആദ്യം വിഭജിച്ചത് കോൺഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കൾ സംയുക്തമായാണ്.
കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച യുപിഎ സർക്കാരിനെ പിന്തുണച്ചതും നയിച്ചതും കമ്യൂണിസ്റ്റുകളും സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തുമായിരുന്നു.

സേലം ഉണ്ടാക്കിയത് 2006 ൽ

2006 ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ ഉണ്ടാക്കി. റെയിൽമന്ത്രി ലല്ലുപ്രസാദ് യാദവും സഹമന്ത്രി തമിഴ്‌നാട്ടിൽനിന്നുള്ള ആർ.വേലുവുമായിരുന്നു. ചട്ടങ്ങൾ എല്ലാം ലംഘിച്ചായിരുന്നു പാലക്കാട് ഡിവിഷൻ വിഭജിച്ചത്. 2005 ൽ തീരുമാനമെടുത്ത് 2005-2026 ബജറ്റ് സപ്ലിമെന്ററി ഡിമാൻഡ്‌സിൽ പ്രഖ്യാപിച്ചു. 2006 നവംബറിന് സേലം ഡിവിഷൻ നിലവിൽവന്നു. അതിനോടൊപ്പം മൈസൂരു, മംഗളൂരു ഡിവിഷൻ കാര്യത്തിലും തീരുമാനമുണ്ടായിരുന്നു.

അന്ന് ആഹാ, ഇന്ന് അയ്യോ

എന്നാൽ, അന്ന് എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി ഇപ്പോൾ പാലക്കാട് ഡിവിഷൻ മംഗലാപുരം ഡിവിഷന്റെ ഭാഗമാക്കുന്നതിനെതിരേ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്താൻ കോൺഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കൾ ആസൂത്രണം നടത്തുകയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്. എംപിമാർ പ്രതിഷേധ സമരം നടത്താൻ പോകുകയാണ്. കമ്യൂണിസ്റ്റ് എംപി ജോൺബ്രിട്ടാസ് മോദി സർക്കാരിന്റെ തീരുമാനമാണെന്ന് വ്യാജം പ്രചരിപ്പിച്ച് രാഷ്‌ട്രീയം കളിക്കുകയാണ്.
എന്നാൽ, അന്ന് പാലക്കാട് മുറിച്ച് സേലം ഡിവിഷൻ രൂപീകരിക്കുന്നതിനെതിരേ ഉണ്ടായ വിവാദങ്ങൾ തണുപ്പിക്കാൻ പാലക്കാട്ട് റെയിൽ കോച്ച് ഫാക്ടറി നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കമ്യുണിസ്റ്റ് കോൺഗ്രസ് നേതാക്കൾ അത് നേട്ടമായി പ്രചരിപ്പിച്ചു.

കോച്ച് ഫാക്ടറി എവിടെപ്പോയി?

എന്നാൽ 2006 ൽ നൽകിയ വാഗ്ദാനം 2008 ലെ ബജറ്റിലാണ് കേന്ദ്രത്തിലെ യുപിഎ സർക്കാർ പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി സർക്കാർ ഇതിന് സ്ഥലം ഏറ്റെടുത്തുകൊടുക്കാൻ നാലു വർഷമെടുത്തു. 228 ഏക്കർ ഭൂമി ഏറ്റെടുത്തു. 2012 ൽ കേന്ദ്ര- സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായി പ്രഖ്യാപിച്ച് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു. അപ്പോഴേക്കും കേന്ദ്ര റെയിൽമന്ത്രി മാറി ദിനേഷ് ത്രിവേദിയായി. എന്നാൽ ഇനിയും കോച്ചുഫാക്ടറി വന്നില്ല.
കേരളത്തിന് കോച്ചുഫാക്ടറി പ്രഖ്യാപിച്ചപ്പോൾത്തന്നെ യുപിയിൽ റായ് ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു. അവിടെ 2010 ൽ മോഡേൺ കോച്ച് ഫാക്ടറി സ്ഥാപിച്ചു. അവിടെനിന്ന് 2126 കോച്ചുകൾ ഒരു വർഷം നിർമ്മിച്ച് റെയിൽവേ ചതരിത്രംകുറിച്ചു. വന്ദേഭാരതിന്റെ കോച്ചുകൾ നിർമ്മിച്ചതും അവിടെയാണ്. എന്നാൽ, കേരളത്തിലെ കോച്ചുഫാക്ടറിക്ക് കല്ലിട്ട ശേഷം മൂന്ന് റെയിൽവേ ഫാക്ടറികളും ആറ് സ്വകാര്യ കോച്ച് ഫാക്ടറികളും പ്രഖ്യാപിച്ച് എട്ടെണ്ണം പ്രവർത്തനം തുടങ്ങി. കേരളത്തിൽ ഒന്നും സംഭവിച്ചില്ല, കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

പാലക്കാട് ഇല്ലാതായാൽ

പാലക്കാട് ഡിവിഷൻ ഇല്ലാതാകുന്നതിലൂടെ കേരളത്തിന്റെ റെയിൽവേ വരുമാനം 50 ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ഏതുവഴിക്കുള്ള വരുമാനമാണ് ഇല്ലാതാകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പാലക്കാട് ഡിവിഷൻ രണ്ടാക്കിയപ്പോൾ യാത്രക്കാർക്ക് ഒരു തടസ്സവുമുണ്ടായിട്ടില്ല. സംസ്ഥാനത്തിന് നഷ്ടവുമില്ല.
സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ്-സിപിഎം സഖ്യകകക്ഷി ഭരണമായിരുന്നു. കേരളത്തിൽ ഉമ്മൻചാണ്ടിയുടെ യുഡിഎഫ് ഭരണവും. അന്ന് ഡിവിഷനെ ന്യായീകരിച്ച് സിപിഎം നേതാക്കളും കോൺഗ്രസ് നേതാക്കളും പറഞ്ഞത് റെയിൽവേ സംസ്ഥാനത്തിന്റേതല്ല, ഇന്ത്യയുടെതാണ് എന്നായിരുന്നു. സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസായിരുന്നു പാലക്കാട് എംപി. സേലം ഡിവിഷൻ ഉണ്ടായാൽ പാലക്കാടിന് ഒരു കുഴപ്പവും ഉണ്ടാവില്ല എന്നാണ് വാദിച്ചത്. എന്നാൽ ഇപ്പോൾ കേന്ദ്രത്തിൽ മോദിയുടെ നേതൃത്വതത്തിൽ ബിജെപി ഭരണമായതിനാൽ രാഷ്‌ട്രീയമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്.

കേന്ദ്രം നൽകിയത് 18,000 കോടി

സംസ്ഥാനത്തുനിന്നുള്ള റെയിവേ വരുമാനമൊന്നും നോക്കാതെ കേരളത്തിലെ 35 റെയിൽവേസ്‌റ്റേഷൻ വികസനത്തിന് 2989 കോടിരൂപയാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. വിവിധ പദ്ധതികളുടെ ഭാഗമായി അഞ്ചുവർഷത്തിനിടെ 14,800 കോടിരൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത്.

Tags: Indianrailways#PalakkadDivision#SelamDivistion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

Kerala

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

Kerala

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

Kerala

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

News

നോക്കൂ, നമ്മുടെ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയിരിക്കും; ചിത്രം റെയിൽവേ പുറത്തിറക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.