Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കട്ടപ്പന: വര്‍ഷങ്ങള്‍ക്ക് മുമ്പേ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതിയാണ് പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന). ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച നല്‍കുന്ന പദ്ധതി കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ അവതാളത്തില്‍ ആകുകയായിരുന്നു.

കഴിഞ്ഞ ആറുമാസമായി ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഇതുവരെ വിതരണം ചെയ്തിട്ടില്ല. പഴയ വീട് പൊളിച്ചു നീക്കി പുതിയ വീടിന് തറ നിര്‍മ്മിച്ച് കാത്തിരിക്കുന്നവരാണ് ഇവരിലേറെയും. അടച്ചുറപ്പില്ലാത്ത താല്‍ക്കാലിക പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് ശക്തമായ ഈ മഴക്കാലത്തും പല കുടുംബങ്ങളും കഴിയുന്നത്. ഇവരില്‍ രോഗികളും വയോധികരും കൊച്ചുകുട്ടികളും ഒക്കെ ഉള്‍പ്പെടും.

സംസ്ഥാന സര്‍ക്കാര്‍ ലൈഫ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ഗന്ധുക്കളായിട്ടാണ് നാല് ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇത് യഥാസമയം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാറുമില്ല. ഇതിനാല്‍ ആയിരക്കണക്കിന് വീടുകളുടെ നിര്‍മ്മാണം നിലച്ചമട്ടിലാണ്. അടുത്തകാലത്ത് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവും വിലക്കയറ്റവും തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ 4 ലക്ഷത്തിന് 600 ചതുരശ്രയടി വിസ്തീര്‍ണ്ണം ഉള്ള വീട് നിര്‍മ്മിക്കാനുമാകില്ല. നിലവിലെ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ 6 ലക്ഷത്തിലേറെ ചെലവഴിക്കേണ്ടി വരും.

കേന്ദ്ര വിഹിതം യഥാസമയം വിതരണം ചെയ്യുമ്പോഴാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതം അനിശ്ചിതത്തില്‍ ആയിരുന്നു. പുതിയ നിബന്ധനകള്‍ അനുസരിച്ച് ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിദരിദ്രരല്ലാത്ത സംസ്ഥാനമെന്ന് പാര്‍ട്ടി സര്‍വേയിലൂടെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെന്നതും ശ്രദ്ധേയം.

Recent Posts