Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം : ഇന്‍സ്റ്റാഗ്രാമില്‍ കുട്ടിസഖാവ് എന്ന പേരിലെത്തിയ മലപ്പുറം തിരൂരിലെ എട്ടുവയസുകാരന്‍ സിയാന് കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എപി സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്എസ്എഫ്. സിയാന്റെ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ പൂട്ടിയത് അവരുടെ തീരുമാനമാണെന്നും സിയാന്റെ കവിളില്‍ക്കുത്തി കരയിക്കാതെ മുതിര്‍ന്നവര്‍ ഇക്കാര്യം അവനെ പറഞ്ഞ് മനസിലാക്കണമെന്നും സമസ്ത പറഞ്ഞു.

കുട്ടിയെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചവരെ തിരുത്തണം. പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കണം. എസ്എസ്എഫിന്റെ മുഖമാസിക രിസാലയിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.സിയാന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണ്. കൃത്യമായ ശിക്ഷണത്തിലൂടെ സിയാന്‍ കുട്ടിയാവേണ്ടതുണ്ട്.

സിയാന്‍ കുട്ടിയാണെന്നും എട്ടു വയസ്സേയുള്ളൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്‌ട്രീയപാര്‍ട്ടിയിലും അംഗമാകാനുള്ള പ്രായമല്ല അവന്. ഇന്‍സ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്‌ഫോമാണ്. കുട്ടികള്‍ അതുപയോഗിക്കുന്നതിന് മെറ്റയ്‌ക്ക് കടുത്ത നിയന്ത്രണമുണ്ട്. മെറ്റ ഒരു കച്ചവട സ്ഥാപനമാണ്. അവരുടെ ഉല്‍പന്നമാണ് ഇന്‍സ്റ്റഗ്രാം. അക്കൗണ്ട് നീക്കി എങ്കില്‍ അത് അവരുടെ തീരുമാനമാണ്.

അവനെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചത് അവന്റെ മാതാപിതാക്കള്‍ ആണെങ്കില്‍ അവരെ തിരുത്തണം. മുതിര്‍ന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെയ്തുകാണുമ്പോള്‍ ഒരു കൗതുകം തോന്നും. പക്ഷേ, സുഹൃത്തുക്കളേ അത് അശ്ലീലമാണ്. എന്തെന്നാല്‍ ചെങ്കൊടിയും ആ കൊടി പേറുന്ന രാഷ്‌ട്രീയവും ഒരു പതിമൂന്നുകാരന്റെ വ്യവഹാരവിഷയമല്ല. അമ്മട്ടിലെ മോണോ ആക്ടും ഫാന്‍സി ഡ്രസും രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളോടുള്ള അനീതിയാണ്

പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണമെന്നും പറയുന്നുണ്ട്. ഷെയറെന്റിങ് എന്ന ഒരു വാക്കുണ്ട്. സിയാനെ ആഘോഷിച്ച അശോകന്‍ ചരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഇംപോസിഷന്‍ എഴുതി പഠിക്കണം ആ വാക്ക്.– ലേഖനം പറയുന്നു.

 

Recent Posts