
ചങ്ങനാശ്ശേരി: തനിക്കെതിരേ മുൻമന്ത്രിയും എൻഎസ്എസ് മുൻഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജനാധിപത്യം ഇല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് കേസ് കൊടുക്കാമല്ലോ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കേസുമായി ചിലര്‍ നടക്കുന്നുണ്ട്. അവരുടെ വാലായാണ് ഗണേഷ് കുമാര്‍ സംസാരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു.
‘ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവർക്ക് കേസ് കൊടുക്കാം. അവർ കൊടുക്കട്ടേ. അയാൾ പറയുന്നതിന് മറുപടി പറയാൻ ഞാനില്ല. അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ, അനധികൃതമായി ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്ഥാനമാനങ്ങള്‍ നഷ്ടമായപ്പോഴല്ലേ ഇയാള്‍ ഇതെല്ലാം പറയുന്നത്. മുമ്പ് തോന്നിയില്ലല്ലോ. ഈ വ്യക്തി സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ. ഈ ആള്‍ക്ക് ഞാനായിട്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആ ആള്‍ എനിക്കൊരു ഗുണവും ചെയ്തിട്ടില്ല’. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പത്മ കഫേയില്‍ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. സാധിക്കുമെങ്കില്‍ കേരളത്തിലുടനീളം കൂടുതല്‍ പത്മ കഫേകള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.