തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച യുവതി പിടിയിൽ. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ തിരുവല്ലം സ്വദേശിയും 20-കാരിയുമായ യുവതിയെ സ് അറസ്റ്റ് ചെയ്തു. ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി ഫ്ളഷ് ചെയ്യുകയായിരുന്നു.
ഗർഭം അലസിപ്പിക്കാനുള്ള മരുന്ന്പോലീ കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലേക്ക് എത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ ഇവർ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ അവിടെയുള്ള ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
ശുചിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തിൽ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞിത്. ഇതോടെയാണ് യുവതി നടന്നത് തുറന്നുപറഞ്ഞു. തുടർന്ന് ആശുപത്രി ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതി നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. അതിനിടെ, ഫയർഫോഴ്സ് സംഘമെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെടുക്കുകയായിരുന്നു. യുവതി അവിവാഹിതയാണെന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
















