
ന്യൂദല്‍ഹി: ഐഐടി മദ്രാസ് ഡയറക്ടറായ പ്രൊഫ. വി കാമകോടിയെ ഗോമൂത്രം എന്ന് വിളിച്ച പാര്‍ലമെന്‍റില്‍ അപമാനിച്ച പ്രിയങ്ക ഗാന്ധിയയോട് വിശദീകരണം ചോദിച്ച് തുറന്ന കത്തെഴുതി സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ.
“പരീക്ഷാ പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു ചർച്ച… പ്രൊഫ. വി. കാമകോടി വളരെ പ്രഗത്ഭനായ ഒരു അക്കാദമിഷ്യനാണ്. ഐഐടികൾക്ക് തുല്യ പ്രാധാന്യമുള്ള ഒരു പരീക്ഷയായ ജെഇഇ, ഒരു വിവാദവും കൂടാതെ വർഷങ്ങളോളം നടത്തിയ പരിചയമുള്ള വിദഗ്ധന്‍ കൂടിയാണ്. അതിനാൽ ടാസ്‌ക് ഫോഴ്‌സ് അംഗമായി നിയമിതനായ ഒരു ഐഐടിയുടെ ഡയറക്ടറെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിന് പകരം പ്രിയങ്ക അപമാനിക്കുകയായിരുന്നു”.-കെ കെ അഗർവാൾ. പറയുന്നു.
ഭാവി പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നതിന് പ്രൊഫ. വി. കാമകോടിയുടെ അഭിപ്രായങ്ങൾ വളരെ ഉപകാരപ്പെടും… പാർലമെന്‍റിന്റെ ഫ്‌ളോറിൽ കാമകോടിയുടെ നിലവാരത്തിലുള്ള ഒരാളെ പരിഹസിക്കുന്നത് എന്നെപ്പോലുള്ള ഒരു അക്കാദമിഷ്യന് തീർച്ചയായും സ്വീകാര്യമല്ല.”- കെ.കെ. അഗര്‍വാള്‍ തുറന്ന കത്തില്‍ പറയുന്നു.