
തൃശൂർ: കുറ്റവാളികള്‍ ജയില്‍ തകര്‍ക്കുന്നതും ജയിലില്‍ നടക്കുന്ന മയക്കമരുന്നുപയോഗവും കള്ളക്കടത്തും മുളയിലേ നുള്ളുക എന്ന ഉദ്ദേശ്യത്തോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍ നിരീക്ഷണം പരീക്ഷണാര്‍ത്ഥത്തില്‍ ഉപയോഗിച്ചു തുടങ്ങി. ക്യാമറ ദൃശ്യങ്ങളില്‍ അസാധാരണമായ ചലനങ്ങളോ സുരക്ഷാ ഭീഷണികളോ കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥർക്ക് ഉടൻ അലർട്ട് ലഭിക്കും. .
എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണ സംവിധാനമാണ് ഉപയോഗിക്കുന്നത്. വിയ്യൂർ ജയില്‍ നില്‍ക്കുന്ന 139 ഏക്കർ വിസ്തൃതിയുള്ള ഭൂമി സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭൂപ്രകൃതിയാണ്. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. വിയ്യൂരില്‍ ഹൈ സെക്യൂരിറ്റി പ്രിസണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ സെൻട്രല്‍ പ്രിസണ്‍, വനിതാ ജയില്‍, ജില്ലാ ജയില്‍, സബ് ജയില്‍ എന്നിവയും പ്രവർത്തിക്കുന്നു.
.നിലവില്‍ 1,700 മുതല്‍ 2,000 വരെ തടവുകാരെ പാർപ്പിക്കുന്ന ഈ സമുച്ചയത്തിലെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവമുണ്ട്. അതുപോലെ ഇടതൂര്‍ന്ന് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നാണ് ഇവിടുത്തെ അന്തരീക്ഷം. സൂരക്ഷാ ജീവനക്കാരുടെ എണ്ണം പരിമിതവുമാണ്. ഇതെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ എഐഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം സഹായകരമാണ്. .
മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങളും സംയോജിപ്പിച്ച് ജയില്‍ സുരക്ഷയും നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്തെങ്കിലും അട്ടിമറികളോ ജയില്‍ചാട്ടശ്രമങ്ങളോ മുളയിലേ നുള്ളാന്‍ ഡ്രോണുകളുടെ നിരീക്ഷണം സഹായിക്കും. കാരണം ഉദ്യോഗസ്ഥർക്ക് തത്സമയം മുന്നറിയിപ്പ് നല്‍കാന്‍ ഡ്രോണ്‍ സംവിധാനത്തിന് കഴിയും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. കേരള പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സർവീസസ് ഡയറക്ടർ ജനറല്‍ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ ഓഫ് പ്രിസണ്‍സ് എസ്. സജീവ് എന്നിവരും മുതിർന്ന ജയില്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഡ്രോണിന്റെ പ്രവർത്തനരീതി, സുരക്ഷാ സംവിധാനങ്ങള്‍, അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം എന്നിവയുടെ തത്സമയ അവതരണവും പ്രദർശനവും നടത്തി.