
ന്യൂഡൽഹി ; ജന്തർ മന്തറിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ച് പൂട്ടിച്ച് ഡൽഹി പോലീസ് . വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാനും, വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും, സോഷ്യൽ മീഡിയയിൽ വരുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്ക് വയ്‌ക്കരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകി.
“സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിക്കുന്നതായി ഞങ്ങൾ ശ്രദ്ധിച്ചു. ഇതുവരെ, സാഹചര്യം മുതലെടുത്ത് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്ന 480 ലധികം പാകിസ്ഥാനുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയാണ്,” ഡിസിപി സുമിത് ഝാ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്തും ഇത്തരത്തിൽ പാക് ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാജപ്രചാരണങ്ങൾ നടത്തിയിരുനു. അതേ അക്കൗണ്ടുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വ്യാജപ്രചാരണവും നടത്തുന്നത് . “ആളുകളെ പ്രകോപിപ്പിക്കുക, പ്രത്യേകിച്ച് വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് അവരുടെ ഏക ലക്ഷ്യം,” എന്നും പൊലീസ് വ്യക്തമാക്കി.