Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് രണ്ട് കേസുകളില്‍ ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളില്‍ ജാമ്യം അനുവദിച്ചത്.

രാഷ്‌ട്രീയ പ്രേരിതമായി കാപ്പ കേസില്‍ കുടുക്കിയതിനാല്‍ സുഗതന്‍ വിയ്യൂരിലെ ജയിലിലാണ്.അതിനാല്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല.

നേരത്തെ, സുഗതന്‍ വിയ്യൂര്‍ ജയിലില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് വ്യക്തമാക്കിയാണ് സുഗതനെ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചത്.ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണം.

അവരവരുടെ ഇഷ്ട ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാഴോട്ടുകോണത്തെ കൗണ്‍സിലറായ സുഗതന്‍.തിരുവനന്തപുരം കോര്‍പ്പറേഷനിലെ സി പി എം കൗണ്‍സിലറായ എസ് പി ദീപക്കാണ് ഹൈന്ദവ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോടതിയെ സമീപിച്ചത്.എന്നാല്‍ ഹൈന്ദവേതര മതസ്ഥര്‍ ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും സി പി എം പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനമുണ്ടായിരുന്നു.

Recent Posts