Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടെ മകള്‍ ദയ രഞ്ജിത് ഈയിടെ അവതരിപ്പിച്ച ട്രാന്‍സിഷന്‍ വീഡിയോയ്ക്കെതിരെ തെറിയഭിഷേകവും വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഫീന ബീവി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നടി മഞ്ജു പിള്ളയുടെ മകള്‍ ദയ ദയ സുജിത് ഈയിടെ അവതരിപ്പിച്ച ട്രാന്‍സിഷന്‍ വീഡിയോയ്‌ക്കെതിരെ തെറിയഭിഷേകവും വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഫീന ബീവി. ഫാഷന്‍ ഷോയ്‌ക്ക് ചേരുന്ന ചില വസ്ത്രധാരണരീതിയാണ് ഷെഫീന ബീവിയെ പ്രകോപിപ്പിച്ചത്.

ദയയുടെ ട്രാന്‍സിഷന്‍ വിഡിയോയെ നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം എന്നായിരുന്നു ഷെഫീന പറഞ്ഞത്. ഒരു മകളല്ലേ ഒള്ളൂ, മര്യാദ പറഞ്ഞു കൊടുത്തൂടേ, മകളേ കയറൂരി വിട്ടിരിക്കുകയാണോ എന്നും മഞ്ജു പിള്ളയോടായി ചോദിക്കുകയായിരുന്നു ഷെഫീന. ഈ പറഞ്ഞതിനപ്പുറം, അതിരുവിട്ട, പുറത്തു പറയാന്‍ കൊള്ളാത്ത ഭാഷയിലാണ് ഷെഫീന തന്റെ വീഡിയോയില്‍ ദയ ദയ സുജിത്തിനെ വിമര്‍ശിച്ചത്. ദയ സുജിതിന്റെ ഫോട്ടോകള്‍ അല്‍പം അതിരുവിടുന്നവയാണെങ്കിലും അതിനെ സഭ്യതയുടെ അതിരുകള്‍ വിടുന്ന വിമര്‍ശനം വേണ്ടായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം.

ഇപ്പോള്‍ ഷെഫീന ബീവിയ്‌ക്കെതിരെ നിരവധി പേര്‍ മറുപടിയുമായി എത്തുകയാണ്. മോഡല്‍ ആയ ദയ രഞ്ജിത് മോഡലിംഗിന്റെ ഭാഗമായി ചെയ്ത വേഷവിധാനത്തെയാണ് ഷെഫീന ബീവി പുറത്തുപറയാന്‍ കൊള്ളാത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വിവാദം ശക്തമായതോടെ പ്രതികരണവുമായി ദയ ദയ സുജിത് രംഗത്തെത്തിയിരുന്നു. ആരുടേയും പേര് പറയാതെയായിരുന്നു ദയയുടെ പ്രതികരണം. വിമര്‍ശനം നേരിട്ട അതേ ലുക്കിലുള്ള തന്റെ ചിത്രം പങ്കിടുകയായിരുന്നു ദയ. ചിത്രത്തോടൊപ്പം ദയ കുറിച്ചത് ‘അഞ്ഞൂറാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ’ എന്നായിരുന്നു. പിന്നാലെ ഈ പോസ്റ്റ് മഞ്ജു പിള്ള റീഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ ഇപ്പോള്‍ മഞ്ജു പിള്ളയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകളെ അനാവശ്യമായി ലക്ഷ്യമിടുന്നവർക്കെതിരെ നിയമപരമായും അല്ലാതെയും ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് മഞ്ജു പിള്ള നൽകുന്നത്.

ഈയിടെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായ രേണു സുധിയ്‌ക്കെതിരെയും ഷെഫീന ബീവി അതിരുവിട്ട ചീത്തവിളി നടത്തിയിരുന്നു. അന്ന് പലരും ഷെഫീന ബീവിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. രോഗബാധിതയായി കഴിയുന്ന ഒരാളെയെങ്കിലും വെറുതെ വിട്ടുകൂടേ എന്നായിരുന്നു പലരും ഈ വിഷയത്തില്‍ പ്രതികരിച്ചത്.

പൊതുവേ ഷെഫീനാബീവിയുടെ ഭാഷ സഭ്യതയുടെ അതിരുവിടുന്നതാണെന്ന് പലരും വിമര്‍ശിക്കുന്നു. സഭ്യതയുടെ അതിരുവിട്ടുള്ള ചീത്തവിളിക്ക് നിയമത്തിന്റെ പഴുതുണ്ടെങ്കില്‍ അതുപയോഗിച്ച് ഷെഫീന ബീവിയെ നിയന്ത്രിക്കണമെന്നും പലരും നിര്‍ദേശിക്കുന്നു.

Recent Posts