Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

കഴിഞ്ഞ ദിവസം പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത് എഐസിസി സെക്രട്ടറിയായ ജയറാം രമേശ് നടത്തിയ പ്രതികരണം ഗാന്ധികുടുംബത്തിലെ തമ്മിലടിയുടെ പ്രതിഫലനമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 08:45 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത് എഐസിസി സെക്രട്ടറിയായ ജയറാം രമേശ് നടത്തിയ പ്രതികരണം ഗാന്ധികുടുംബത്തിലെ തമ്മിലടിയുടെ പ്രതിഫലനമാണെന്ന് വിലയിരുത്തല്‍. ഗാന്ധി കുടുംബത്തിന്റെ സര്‍വ്വസമ്മതനായ നേതാവ് ജയറാം രമേശിന്റെ ആധിപത്യം കാരണമാണ് ശശി തരൂരിന് പോലും കോണ്‍ഗ്രസില്‍ നിന്നും അകലേണ്ടി വന്നതെന്ന കാര്യം ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള സ്ഥിരം പല്ലവിയാണ്. ഇപ്പോള്‍ ആ ജയറാം രമേശ് പ്രിയങ്കയുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധിയാണ് മികച്ച നേതാവെന്ന് പറയുമ്പോള്‍ ഗാന്ധികുടുംബത്തിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കുടുംബസ്വത്തുക്കള്‍ ഭാഗംവെയ്‌ക്കുന്നതിലും കോണ്‍ഗ്രസിന്റെ അധികാര താക്കോല്‍ സ്ഥാനങ്ങള്‍ വീതം വെയ്‌ക്കുന്നതിലും തമ്മിലടി മൂര്‍ച്ഛിക്കുകയാണെന്ാണ് പല മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്യുന്നത്.. അതിനിടെ, സോണിയാഗാന്ധിയുടെ വിശ്വസ്തന്‍ എന്ന് വിളിക്കപ്പെടുന്ന ജയറാം രമേശ് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രിയങ്കയേക്കാള്‍ നല്ല നേതാവെന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് കൃത്യമായ കണക്കുകൂട്ടലിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍.

രാഹുല്‍ ഗാന്ധി വളച്ചുകെട്ടില്ലാതെ, നേരെ വാ നേരെ പോ പ്രകൃതക്കാരനാണെന്നും പ്രിയങ്ക അല്‍പം തന്ത്രപരമായി കാര്യങ്ങളോട് പ്രതികരിക്കുന്ന നേതാവാണെന്നും ജയറാം രമേശ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നു. എന്നാല്‍ ഇന്ത്യാ ടുഡേയുടെ വനിതാ ജേണലിസ്റ്റ് വിടുന്നില്ല. രാഹുല്‍ ഗാന്ധിയേക്കാല്‍ ആഴത്തില്‍ വിഷയം പഠിച്ച് പാര്‍ലമെ‍ന്‍റില്‍ അവതരിപ്പിക്കുന്നത് പ്രിയങ്കഗാന്ധിയാണെന്ന ഇന്ത്യാടുഡേ ജേണലിസ്റ്റിന്റെ അഭിപ്രായത്തിന് കൃത്യമായ ഉത്തരം നല്കാനാവാതെ ജയറാം രമേശ് ഉരുണ്ടുകളിക്കുന്നത് കാണാം. ഇതിന് ജയറാം രമേശ് നല്‍കുന്ന ഉത്തരം ഇതാണ്:”ആളുകള്‍ വ്യത്യസ്തരാണ്. അവരുടെ ശൈലികള്‍ വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്നതും വ്യത്യസ്തമായ രീതികളിലാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ കരുത്തുണ്ട്. പ്രിയങ്കയുടെ ശൈലി കൂടുതല്‍ ചിരിച്ചുകൊണ്ടുള്ള, കൂടുതല്‍ അളന്നുമുറിച്ചുള്ള രീതിയാണ്. പക്ഷെ രാഹുല്‍ ഗാന്ധിക്ക് ഈ വളച്ചുകെട്ടലില്ല. വളഞ്ഞവഴിയില്ല. . നേരിട്ടുള്ള പ്രതികരണമാണ്. അയാള്‍ ഒരിയ്‌ക്കലും വളഞ്ഞ് ചുറ്റി കാര്യങ്ങള്‍ പറയാറില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാഹുല്‍ഗാന്ധിക്ക് ഇക്കാര്യത്തില്‍ സുസ്ഥിരതയുണ്ട്”- ഈ പ്രതികരണം വഴി ജയറാം രമേശ് രാഹുല്‍ ഗാന്ധിയെ പ്രിയങ്കയേക്കാള്‍ ഒരു പടി ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു.

എന്തായാലും രാഹുല്‍ ഗാന്ധിയെ വെളുപ്പിച്ചുകൊണ്ടുള്ള ജയറാം രമേശിന്റെ,ഈ പ്രതികരണം ഗാന്ധി കുടുംബത്തില്‍ നടക്കുന്ന അടിയുടെ പ്രതിഫലനമാണെന്ന് പറയാതെ വയ്യ. ഭാവിയില്‍ പ്രിയങ്കയെ തഴഞ്ഞ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഉയര്‍ന്ന പടവുകളില്‍ വെയ്‌ക്കാനാണ് ജയറാം രമേശിന്റെ ശ്രമമെന്ന് വ്യക്തം.

പക്ഷെ സാധാരണകോണഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ വ്യക്തിപരമായും രാഷ്‌ട്രീയപരമായും നല്ല ഒത്തൊരുമയാണെന്നാണ്. ചേച്ചിയും അനിയനും തമ്മിലുള്ള വൈകാരികമായ ഇഴയടുപ്പം ഉണ്ടെന്നാണ്. പക്ഷെ വാസ്തവത്തില്‍ രാഷ്‌ട്രീയ അധികാരത്തിന്റെ വിഷയത്തിലും സ്വത്ത് വിഭജനത്തിന്റെ കാര്യത്തിലും ഇരുവരും തമ്മില്‍ തമ്മിലടിയോളം നീളുന്ന അഭിപ്രായഭിന്നതകള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് ജയറാം രമേശിനെക്കൊണ്ട് പറയിക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ താക്കോല്‍ സ്ഥാനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ വേണ്ടിത്തന്നെയാണെന്നത് വ്യക്തം. കാരണം ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഒരു പിടി കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കയെ നേതൃപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിതമായ നീക്കം നടത്തിവരുന്നതിനെ ദുര്‍ബലമാക്കുക എന്നതാണ് സോണിയാഗാന്ധിയുടെ പ്ലാന്‍.

കേരളത്തിലെ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ലമെന്‍റിലെസീറ്റിംഗ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാക്കാനാവും. കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡില്‍ താക്കോല്‍ സ്ഥാനങ്ങള്‍ കയ്യടക്കിയത് പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയുടെ ബെഞ്ചില്‍ തൊട്ടടുത്ത് ഇരുപ്പുറപ്പിച്ചാണെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി പറയുന്ന തമാശയാണ്. ഇപ്പോള്‍ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഇതേ രീതിയില്‍ പാര്‍ലമെന്‍റില്‍ പ്രിയങ്കഗാന്ധിയുടെ അടുത്ത് സീറ്റുകള്‍ കയ്യടക്കി ഇരിക്കുന്നതും ഇതേ ദുഷ്ടലാക്കോടെത്തന്നെയാണ്. പ്രിയങ്ക പ്രസംഗിക്കുമ്പോള്‍ വേണ്ടയ്‌ക്കും വെറുതേയ്‌ക്കും മേശയില്‍ ആഞ്ഞടിച്ച് ഈ മൂവര‍്സംഘം പ്രിയങ്കയെ വാഴ്‌ത്തിക്കൊണ്ട് നടത്തുന്ന പ്രകടനം ഭാവിയിലെ അധികാരക്കേസരകളില്‍ ഉന്നം വെച്ചുതന്നെയാണെന്ന് കോണ്‍ഗ്രസിനകത്തെ നേതാക്കള്‍ തന്നെ അടക്കം പറയുന്നു.

എന്തായാലും പ്രിയങ്കഗാന്ധിയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധി എന്ന് ജയറാം രമേശ് പറയുന്നുണ്ടെങ്കില്‍ അത് സോണിയാഗാന്ധിയുടെ അറിവോടെ തന്നെയായിരിക്കണം. പ്രിയങ്കയേക്കാള്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ തന്നെയാണ് സോണിയാഗാന്ധി ആഗ്രഹിക്കുന്നത് എന്നര്‍ത്ഥം. പക്ഷെ ഇതിനെതിരെ പ്രിയങ്കാ പക്ഷം ചെറുത്തുനില്‍ക്കുമെന്ന് ഉറപ്പാണ്. അത് രാഷ്‌ട്രീയ അധികാരത്തിന്റെ കാര്യത്തിലായാലും സ്വത്ത് വീതം വെയ്‌ക്കുന്ന കാര്യത്തിലായാലും. രാഹുല്‍ ഗാന്ധി കഴിഞ്ഞ മൂന്നാഴ്ചയായി വിദേശത്ത് തന്നെ അതീവരഹസ്യമായി തങ്ങിയതിന് പിന്നിലും ഈ തമ്മിലടിയുടെ അനന്തരഫലമാണെന്നും ദല്‍ഹിവൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

ജയറാം രമേശിന്റെ ഇന്ത്യാ ടുഡേ ലേഖികയുമായുള്ള വിവാദ ഇന്‍റര്‍വ്യൂ കാണാം:

Tags: Latest newsRahul Priyanka warfissure in Gandhi familyRahul or PriyankaSonia Gandhirobert vadraJairam Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.