ന്യൂഡൽഹി : ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മ്യാൻമറിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് താക്കീത് നൽകി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ . ബിംസ്റ്റെക് ദേശീയ സുരക്ഷാ മേധാവികളുടെ യോഗത്തോടനുബന്ധിച്ച് അജിത് ഡോവൽ മ്യാൻമറിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യു ടിൻ ഓങ് സാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ നിലപാട് ചർച്ചയ്‌ക്കിടെ ഡോവൽ വ്യക്തമാക്കി.
ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ നിലവിലെ സാഹചര്യമായിരുന്നു സംഭാഷണത്തിന്റെ പ്രധാന വിഷയം . സജീവമായ തീവ്രവാദ സംഘടനകൾ, ആയുധക്കടത്ത്, മ്യാൻമറിൽ നിന്ന് ഉത്ഭവിക്കുന്ന അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം എന്നിവ തടയണമെന്ന ശക്തമായ മുന്നറിയിപ്പും ഡോവൽ നൽകി.അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ചേർന്ന് മ്യാൻമറുമായി ഏകദേശം 1,643 കിലോമീറ്റർ നീളമുള്ള തുറന്ന അതിർത്തി ഇന്ത്യ പങ്കിടുന്നുണ്ട്.
ഈ പ്രദേശങ്ങളിൽ അസ്വാരസ്യങ്ങൾക്കോ, ഇന്ത്യയിൽ ഒരു കലാപത്തിനോ മ്യാന്മാർ കാരണമാകരുതെന്നും ഡോവൽ താക്കീത് നൽകിയിട്ടുണ്ട്.















