News

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമലയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനേയും ശബരിമല തന്ത്രിമാരെയും താഴ്‌ത്തിക്കെട്ടി സമൂഹത്തിൽ ചർച്ച ചെയ്യുന്നതിലൂടെ ശബരിമലയെ തകർക്കുവാനുള്ള നീക്കമാണെന്ന് തന്ത്രി സമാജം വിലയിരുത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 1200 ഓളം ക്ഷേത്രങ്ങൾ നിത്യനിദാനം നടത്തി വരുന്നത് ശബരിമല ആശ്രയിച്ചാണ്. ശബരിമല തകർക്കപ്പെട്ടാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ അത്തരത്തിലുള്ള പ്രസ്താവനകൾ അയ്യപ്പഭക്തരെ വേദനിപ്പിക്കുന്നതാണെന്ന് തന്ത്രിസമാജം വിലയിരുത്തി.
ശബരിമല തന്ത്രി സ്ഥാനം നിലവിൽ പാരമ്പര്യമായി കൈമാറി വരുന്നതാണ് ഇതിനെപ്പറ്റി പല വിചാരണ നടത്തിയപ്പോൾ കോടതി വ്യക്തമായി പരാമർശം നടത്തിയിട്ടുള്ളതുമാണ് ആകയാൽ ആ ഉന്നത പദവിയെ പറ്റിയും ശബരിമല മേൽശാന്തി എന്ന പദവിയെ സംബന്ധിച്ച സമൂഹത്തിൽ വ്യാജവാർത്തകൾ ചമച്ചുവിടുന്നത് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസത്തെ തകർക്കാനാണ്. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് സമാജം പാസാക്കിയ പ്രമേയം കൈമാറി.

മേൽശാന്തി സമാജം പ്രസിഡണ്ട് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാടവന പരമേശ്വരൻ നമ്പൂതിരി പ്രമേയം അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ട്രഷറർ ഇടമന ദാമോദരൻ പോറ്റി, ആറ്റുകാൽ ഈശ്വരൻ നമ്പൂതിരി, നെയ്യാറ്റിൻകര ഗോവിന്ദൻ പോറ്റി, ധനഞ്ജയൻ നമ്പൂതിരി, ഗോശാല വിഷ്ണു വാസുദേവൻ, ശ്രീവത്സ ശർമ, കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരി, വൈക്കം രാജീവ് നമ്പൂതിരി, ഏറ്റുമാനൂർ കൃഷ്ണൻ നമ്പൂതിരി, നെടുമുടി നാരായണൻ നമ്പൂതിരി, വൈക്കം മുരളീധരൻ നമ്പൂതിരി, രക്ഷാധികാരികളായ എഴിക്കോട് ശശി നമ്പൂതിരി, കണ്ടിയൂർ നിലമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. പുതുമന മനുനമ്പൂതിരി, ആറ്റുകാൽ ഈശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് മന്ത്രിക്ക് പ്രമേയം സമർപ്പിച്ചു.

Recent Posts