കൊച്ചി: എറണാകുളത്തെ കായലോര മേഖലയായ പള്ളുരുത്തി ഭീകരരുടെ കേന്ദ്രമാകുന്നു. ബെംഗളൂരുവില്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരനെ കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ നിന്നും എന്‍ഐഎ പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. രണ്ടര വര്‍ഷമായി പള്ളുരുത്തിയിലെ ഒരു ഷവര്‍മ്മ കടയില്‍ ജോലി ചെയ്ത് വന്നിരുന്ന പിഎഫ്‌ഐ ഭീകരനായ അബ്ദുള്‍ നാസീറിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
പള്ളുരുത്തിയില്‍ ഭീകരന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യം പോലീസ് അറിഞ്ഞിരുന്നില്ല. എന്‍ഐഎ അറസ്റ്റ് ചെയ്തശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. കുറച്ച് വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നടന്ന പിഎഫ്‌ഐ റാലിയില്‍ കുപ്രസിദ്ധമായ ‘അവലും മലരും കുന്തിരിക്കം’ മുദ്രാവാക്യം വിളിച്ച ബാലന്‍ പള്ളുരുത്തി സ്വദേശിയാണ്. പിഎഫ്‌ഐക്കാരനായ പിതാവിന്റെ കൈയിലിരുന്നായിരുന്നു ബാലന്‍ പ്രകോപന മുദ്രാവാക്യം വിളിച്ചത്.
കഴിഞ്ഞ വര്‍ഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം ധരിക്കാന്‍ തയാറാകാതെ ഹിജാബ് ധരിച്ചെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. എസ്ഡിപിഐക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. സ്‌കൂളധികൃതര്‍ക്ക് അവസാനം കോടതിയെ സമീപിക്കേണ്ടി വന്നു. സ്‌കൂളിനെതിരെ വലിയ ഭീഷണിയാണ് അന്ന് പിഎഫ്‌ഐ ഭീകരര്‍ ഉയര്‍ത്തിയത്. കുപ്രസിദ്ധമായ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഇവിടെ സംരക്ഷണം നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. മദനിയുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ അന്വേഷണം നടത്തിയിരുന്നു. നമ്പ്യാപുരം, കച്ചേരിപ്പടി, തങ്ങള്‍നഗര്‍ മേഖലകളെല്ലാം പൂര്‍ണമായും ഇസ്ലാമിക ഭീകരരുടെ പിടിയിലാണ്. ഇസ്ലാമിക ഭീകരന്‍ തടിയന്റവിട നസീര്‍ കോണംഭാഗത്ത് ഒരു പള്ളി നിര്‍മിച്ചിരുന്നു. വിവാദമായപ്പോള്‍ ഏറെനാള്‍ ആരും കേറാതെ കിടന്നിരുന്നെങ്കിലും പിന്നീട് ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്ത് ആരാധാന ആരംഭിക്കുകയായിരുന്നു.
കൊച്ചി നഗരസഭയുടെ ഭാഗമായുള്ള പള്ളുരുത്തിയില്‍ ഭീകരരുടെ കേന്ദ്രമാകുന്നതില്‍ ആശങ്ക ഉയരുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ഈ മേഖലയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
















