തിരുവനന്തപുരം: മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഡ്വ. ജയസൂര്യന്റെ ഈ പ്രതികരണം.
കേരളത്തില്‍ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട ശേഷം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികള്‍ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ പറഞ്ഞു. എന്നാല്‍ കേരളത്തേക്കാള്‍ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ തീവ്ര മുസ്ലിം പാർട്ടികള്‍ വളർന്നുവന്നിട്ടില്ല.- ജയസൂര്യന്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം ലീഗിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് അഡ്വ.ജയസൂര്യന്റെ ഈ പ്രതികരണം.
അഡ്വ. ജയസൂര്യന്റെ കുറിപ്പ്
വി ഡി സതീശൻ മുന്നോട്ട് വയ്‌ക്കുന്ന പരിഹാസ്യമായ ഒരു ന്യായീകരണമുണ്ട്. മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം വളരാത്തത് എന്ന്. വി ഡി സതീശന്റെ ഈ ന്യായീകരണം മാരകമായ കള്ളമാണ് എന്ന് ഇതാ ഈ കണക്കുകളില്‍ വ്യക്തമായി കാണാം.
മുസ്ലിം ലീഗ് അധികാരത്തിലുള്ള കേരളത്തിലെ മുസ്ലിം ജനസംഖ്യ 88 ലക്ഷം. എന്നാല്‍ മുസ്ലിം ലീഗ് തന്നെ ഇല്ലാത്ത, ഉത്തരപ്രദേശില്‍ 384 ലക്ഷവും പശ്ചിമബംഗാളില്‍ 246 ലക്ഷവും ബീഹാറില്‍ 175 ലക്ഷവും മഹാരാഷ്‌ട്രയില്‍ 130 ലക്ഷവും അസമില്‍ 17 ലക്ഷവും ആന്ധ്രപ്രദേശില്‍ 81 ലക്ഷവും കർണാടകത്തില്‍ 79 ലക്ഷവും രാജസ്ഥാനില്‍ 63 ലക്ഷവും ഗുജറാത്തില്‍ 59 ലക്ഷവും മധ്യപ്രദേശില്‍ 48 ലക്ഷവും ജാർഖണ്ഡില്‍ 49 ലക്ഷവും മുസ്ലിങ്ങളാണ് ഉള്ളത്.
കേരളത്തില്‍ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട 5 അതിതീവ്ര മുസ്ലിം പാർട്ടികള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ കേരളത്തേക്കാള്‍ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ ഒന്നും തീവ്ര മുസ്ലിം പാർട്ടികള്‍ വളർന്നുവന്നിട്ടില്ല എന്നു കാണാം.
അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്. അതോടൊപ്പം മുസ്ലിം ലീഗിനെ പോലെ നാളെ കൂടുതല്‍ എംഎല്‍എമാരെയും മന്ത്രിമാരെയും ചോദിച്ചു വാങ്ങാനുള്ള നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ കൂടി മുസ്ലീം ലീഗ് തങ്ങളുടെ ചിറകിന്റെ കീഴില്‍ വളർത്തിക്കൊണ്ടു വരികയാണ്















