India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ഭരണഘടനാ വിരുദ്ധമായി 77 മുസ്ലീം സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ മമതാ ബാനര്‍ജി സര്‍ക്കാരിന്‌റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ നിലവിലെ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു. അപ്പീല്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി , വി മോഹന എന്നിവരടങ്ങിയ ബെഞ്ച് അപ്പീല്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി.
2024 മേയില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അസാധുവാക്കിയിരുന്നു. ‘നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്’ എന്നായിരുന്നു മമത സര്‍ക്കാരിന്‌റെ തീരുമാനത്തെക്കുറിച്ച് അന്ന് കോടതി പറഞ്ഞത്. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഒരു സമുദായത്തെ ‘വോട്ട് ബാങ്ക്’ ആയി കണക്കാക്കാനുള്ള ശ്രമമായി ഈ നീക്കത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
2010 ന് ശേഷം നല്‍കിയ ഏകദേശം 12 ലക്ഷം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ കകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മമത ബാനര്‍ജിസര്‍ക്കാര്‍ ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ അപ്പീലാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചത്.

Recent Posts