Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേരളത്തില്‍ നേതൃമാറ്റം വേണമോ എന്നത് സെപ്തംബറില്‍ ചേരുന്ന വിശാല സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് തിരിച്ചടിയിലെ തിരുത്തല്‍ നടപടികള്‍ എങ്ങനെ വേണമെന്നും അവിടെ തീരുമാനിക്കും.

കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു.പാര്‍ട്ടി എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് തോല്‍വിയുടെ മുഖ്യ കാരണമായി സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.

ജയം ഉറപ്പിച്ചുള്ള രീതിയില്‍ നടന്ന പ്രചാരണവും വിനയായി. പാര്‍ട്ടിയുടെ വീഴ്ചയില്‍ എല്ലാവരും സ്വയം വിമര്‍ശനം നടത്തണമെന്നും എം എ ബേബി പറഞ്ഞു.പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യം മാറ്റിവയ്‌ക്കണമെന്നതും കേന്ദ്രകമ്മിറ്റി അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് എം എ ബേബി ആരോപിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Recent Posts