തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ഭരണത്തില്‍ നുഴഞ്ഞു കയറാന്‍ സമസ്തയുടെ നീക്കം. മുഖ്യമന്ത്രി അടക്കമുള്ളവരുടെ അനുകൂല നിലപാട് ഇതിനുണ്ടെന്നാണ് സൂചന. ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ വിജയിക്കുകയും ലീഗ് നടത്തിയ വിലപേശല്‍ വഴി മുഖ്യമന്ത്രി ആവുകയും ചെയ്ത വി.ഡി. സതീശനെ സ്വാധീനിച്ച് ഭരണത്തിന്റെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറാനാണ് സമസ്ത നേതൃത്വത്തിന്റെ നീക്കം.
ചില മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടെ ഇതിനകം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റ് തീവ്രമതസംഘടനകളുടെയും ഭാരവാഹികളും അനുഭാവികളും നുഴഞ്ഞുകയറിയതായും ആരോപണമുണ്ട്. ഇതിനുപുറമെയാണ് സര്‍ക്കാരിന്റെ വിവിധ കമ്മിറ്റികളില്‍ തങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സമസ്ത നേതൃത്വം മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കണമെന്നാണ് സമസ്തയുടെ മറ്റൊരു ആവശ്യം.
വി.ഡി. സതീശന്റെ ഭരണകാലത്തുതന്നെ കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. സിലബസില്‍ കൂടുതല്‍ ഇസ്ലാം മത തത്വങ്ങള്‍ ധാര്‍മിക പാഠം എന്ന നിലയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യമുന്നയിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ മമ്പറംതങ്ങള്‍ ഗവേഷണകേന്ദ്രം തുടങ്ങണം, പൊതുവിദ്യാഭ്യാസ- യൂണിവേഴ്‌സിറ്റി അക്കാദമിക് കലണ്ടറില്‍ സാമുദായ സാഹചര്യം കൂടുതല്‍ പരിഗണിക്കണം, ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍), ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) എന്നിവയ്‌ക്ക് മൂന്ന് ദിവസം വീതം അവധി അനുവദിക്കണം, ജില്ലകളുടെ വിഭജനം ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്ത നേതൃത്വം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര അംഗങ്ങളായ ബി.കെ. അബ്ദുല്‍ഖാദിര്‍ അല്‍ഖാസമി ബംബ്രാണ, പി.കെ. ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഇ.എസ്. ഹസന്‍ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നേതാക്കളായ മുസ്തഫ മുണ്ടുപാറ, സുലൈമാന്‍ ദാരിമി ഏലംകുളം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഹസ്സന്‍ ആലംകോട് എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ രേഖാമൂലം കൈമാറിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു.
















