Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെയും കരുത്തരായ ഈജിപ്തിന്റെയും മത്സരത്തിനുശേഷം ഫുട്‌ബോള്‍ ലോകം ആകെ കണ്‍ഫ്യൂഷനിലാണ്. മത്സരം പിന്നിട്ടതിന് മണിക്കൂറുകള്‍ ശേഷവും റഫറിയും വാര്‍ തീരുമാനങ്ങളും പാടെ വിമര്‍ശിക്കപ്പെട്ടിരിക്കുകാണ്. കളിക്കളത്തില്‍ റപറിയുടെയും വാറിന്റെയും തീരുമാനങ്ങള്‍ അര്‍ജന്റൈന്‍ പടയ്‌ക്ക് അനുകൂലമായിരുന്നുവെന്നാണ് ആരോപണം. മത്സരം നിയന്ത്രിച്ചിരുന്ന ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്‌സിയറിനെതിരെ ഈജിപ്ത് പരിശീലകന്‍ ഹൊസ്സാം ഹസന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇന്ന് വിവാദനായകന്‍, ആരാണ് ഫ്രാങ്കോയിസ് ലെറ്റെക്‌സിയര്‍

റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയറുടെ തീരുമാനങ്ങള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയ്‌ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാനി ഫിഫയ്‌ക്ക് പരാതി നല്‍കുകയും വിവാദപരമായ തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണണെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഫററിയിങ് സംഘത്തെ ടൂര്‍ണമെന്റിലെ ബാക്കി മത്സരത്തില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഈജിപ്തിന്റെ ആവശ്യം. നിര്‍ണായകമായ ഒരു ഗോള്‍ അനുവദിക്കാത്തതും പെനാല്‍റ്റി അപ്പീല്‍ നിരസിച്ചതുമാണ് ഈജിപ്തിനെ പ്രകോപിപ്പിച്ചത്.

ഈജിപ്ത് പ്രതിരോധം പൊളിഞ്ഞതെങ്ങനെ

മത്സരം നിയന്ത്രിച്ച റഫറി ഇപ്പോള്‍ ഫിഫയുടെ നിരീക്ഷണത്തിലാണ്. ഫിഫയുടെ റഫറിയിങ് ഉദ്യോഗസ്ഥര്‍ ലെറ്റെക്‌സിയറുടെ പ്രകടനം, സാങ്കേതിക റിപ്പോര്‍ട്ടുകള്‍ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പരിശോധനയ്‌ക്ക് ശേഷമായിരിക്കും അദ്ദേഹം ടൂര്‍ണമെന്റില്‍ തുടരണമോ എന്ന് പരിശോധിക്കുക.

അവസാനം റഫറിയോടും പോരടിച്ചു, ഈജിപ്തിന്റെ തലവരമാറ്റിയസഹോദരങ്ങള്‍
മുമ്പ് 2002ലെ ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് തോറ്റതിന് പിന്നാലെ ഇറ്റലി, ഇക്വഡോര്‍ റഫറി ബൈറോണ്‍ മൊറോനോയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അതിനുശേഷം അദ്ദേഹം ആ ലോകകപ്പില്‍ മത്സരം നിയന്ത്രിച്ചെങ്കിലും അത് ഇറ്റലിയുടെ പരാതി മൂലമാണോ എന്ന് ഫിഫ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. യൂറോ 2024 ഫൈനല്‍ നിയന്ത്രിച്ച ലെറ്റക്‌സിയര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിക്‌സ് ലോകത്തെ മികച്ച റഫറിയായി തെരഞ്ഞടുത്ത വ്യക്തി കൂടിയാണ്.