ചണ്ഡീഗഡ്: പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ത്തല്ല് കാരണം 2027ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും എന്നാണ് വിലയിരുത്തല്‍.
ഈയിടെ നടന്ന ഒരു സര്‍വ്വേയില്‍ ബിജെപിയുടെ ജനപ്രീതി പഞ്ചാബില്‍ 12 ശതമാനം ഉയരുമെന്നാണ് വിലയിുത്തപ്പെടുന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ വന്‍നീക്കമാണ് ബിജെപി നടത്തുന്നത്. അതേ സമയം കോണ്‍ഗ്രസിന്റെ ജനപ്രീതി വല്ലാതെ താഴ്ന്നിട്ടുണ്ട്. അപ്പോഴും ആം ആദ്മിക്ക് നേരിയ മുന്‍തൂക്കം ഇപ്പോഴുണ്ട്.
കോണ്‍ഗ്രസിലെ പുനഃസംഘടനയെച്ചൊല്ലി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ തുറന്ന പോരിന് ഒരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും ലോക്സഭാ എംപിയായ സുഖ്ജീന്ദര്‍ സിങ്ങ് രന്ധാവയും. പഞ്ചാബ് കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അമരീന്ദർ സിംഗ് രാജ വാറിംഗിനെ നിലനിർത്തിയതാണ് ചന്നിയെയും രന്ധാവയെയും രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ തിരിപ്പിച്ചിരിക്കുന്നത്. .രാഹുല്‍ ഗാന്ധി ഭക്തനാണ് ഈ അമരീന്ദര്‍ സിംഗ് രാജ വാറിംഗ്.
ഇപ്പോള്‍ സംസ്ഥാന പാർട്ടി മേധാവി എന്ന നിലയിൽ രാജ വാറിംഗ് പങ്കെടുക്കുന്ന പഞ്ചാബിലെ കോൺഗ്രസ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചന്നി-രന്ധാവ ക്യാമ്പ്. കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയായ സുഖ് ജീന്ദര്‍ സിങ്ങ് രന്ധാവയും രാജാ വാറിംഗിനെതിരെ ചരണ്‍ജിത് സിങ്ങ് ചന്നിയെ പിന്തുണച്ച് നിലകൊള്ളുകയാണ്. ചന്നിയ്‌ക്കും രന്ധാവയ്‌ക്കും പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയിലും നല്ല സ്വാധീനമുണ്ട്.
















