കൊച്ചി : ഒരിയ്‌ക്കലും പിടിക്കപ്പെടില്ലെന്ന ധൈര്യത്തിലാണ് പലരും വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നത് . അത്തരത്തിലുള്ള ജിഹാദിസംഘങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് മുഹമ്മദ് സനൂപിന്റെ അറസ്റ്റ്. ഇന്ത്യയിൽ ജനിച്ച് വളർന്ന് ഇന്ത്യൻ പാസ്പോർട്ടുമായി വിദേശത്ത് കഴിയുന്നവർ പിന്നീട് രാജ്യവിരുദ്ധപരാമർശങ്ങളാണ് നടത്തുന്നത് .
രാജ്യവിരുദ്ധ പരാമർശം നടത്തുകയും , ഭാരതീയരെ ഇനിയും ഭീകരർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു മുഹമ്മദ് സനൂപ്. ബോലോ തക്ബീർ മുഴക്കി നിങ്ങളിൽ ഓരോരുത്തർക്കുമരികിലേയ്‌ക്ക് ഞങ്ങൾ എത്തുമെന്നും സനൂപ് പറഞ്ഞിരുന്നു.
മുഹമ്മദ് സനൂപിന്റേത് ഒറ്റപ്പെട്ട സംഭവമല്ല , ഇറാൻ യുദ്ധം നടന്ന വേളയിലും ഇന്ത്യ ഇസ്രായേലിനൊപ്പം നിന്നുവെന്ന് ആരോപിച്ച് ഇസ്ലാമിസ്റ്റ് സംഘങ്ങൾ ഗൾഫ് രാജ്യങ്ങളിലിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരസ്യമായി വെല്ലുവിളി ഉന്നയിക്കുകയും , പാകിസ്താനെയും, ഹമാസിനെയുമടക്കം പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രാജ്യവിരുദ്ധ പരാമർശം നടത്തുന്നവർക്കെതിരെ യുഎപിഎ പോലെ ശക്തമായ തരത്തിൽ താക്കീത് നൽകാൻ കഴിഞ്ഞാൽ ഇസ്ലാമിസ്റ്റുകളുടെ ഇത്തരം പ്രസ്താവനകൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞേക്കും .
















