ന്യൂദല്‍ഹി: രാഷ്‌ട്രീയത്തെ ക്രിമിനല്‍, അഴിമതി മുക്തമാക്കാന്‍ വേണ്ടി ബിജെപി കൊണ്ടുവരാന്‍ പോകുന്ന 30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ സമ്മതിക്കില്ലന്ന് രാഹുല്‍ ഗാന്ധി.
അറസ്റ്റിലായി 30 ദിവസം തുടർച്ചയായി ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, അല്ലെങ്കിൽ സംസ്ഥാന-കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് തൽസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ (130th Constitution Amendment Bill) പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെ പാര്‍ലമെന്‍റില്‍ തോല്‍പിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.
5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി ജാമ്യം ലഭിക്കാതെ 30 ദിവസം പൂർത്തിയാക്കുന്ന ജനപ്രതിനിധികൾക്കാണ് ഈ നിയമപ്രകാരം പദവി നഷ്ടമാകുന്നത്.
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയുന്ന ഒരു മന്ത്രിക്ക് 31-ാം ദിവസം മുതൽ തൽസ്ഥാനം നഷ്ടപ്പെടുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. ഈ ബിൽ പാർലമെന്റിന്റെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (JPC) പരിശോധിക്കുകയും, പ്രതിപക്ഷ എതിർപ്പുകൾക്കിടയിലും ബില്ലിലെ ഈ വ്യവസ്ഥ നിലനിർത്താൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ബില്ലിനെ എതിര്‍ത്ത് തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. നിലവിലെ രാജ്യസഭയിലെ കണക്കെടുത്താല്‍ ഈ ബില്ലിനെ തോല്‍പിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സാധിക്കും.
















