Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

ഡോ. രാജ്ഭൂഷണ്‍ ചൗധരി by ഡോ. രാജ്ഭൂഷണ്‍ ചൗധരി
Jul 5, 2026, 07:27 am IST
in Main Article

ഭൂമിയുടെ പരിസ്ഥിതി ഇന്ന് അതീവ ഗുരുതരമായ ഒരു വഴിത്തിരിവിലാണ്. പ്രകൃതിയുടെ മുന്നറിയിപ്പുകള്‍ കൂടുതല്‍ വ്യക്തമാകുമ്പോള്‍, നമ്മുടെ പരമ്പരാഗത ഋതുചക്രത്തില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്നത് ഇനി വിദൂര ഭാവിയിലെ ഒരു സാധ്യതയല്ല; മറിച്ച്, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ഭരണപരവും സാമൂഹികവുമായ വെല്ലുവിളിയാണ്. കാലം തെറ്റിയുള്ള അതിശക്തമായ മഴ, ദീര്‍ഘകാല വരള്‍ച്ച, റെക്കോര്‍ഡ് ചൂട് എന്നിവ ഇന്ന് ആഗോള സമൂഹത്തെയാകെ ആശങ്കയിലാഴ്‌ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചതുപോലെ, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിലും ജാഗ്രത പാലിക്കുന്നതിലും നാം ഓരോരുത്തരും പങ്കാളികളാകേണ്ടതുണ്ട്.

ഈ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ കേന്ദ്രബിന്ദു പസഫിക് മഹാസമുദ്രത്തില്‍ രൂപംകൊള്ളുന്ന ‘എല്‍ നിനോ’എന്ന സങ്കീര്‍ണ്ണമായ ജല-കാലാവസ്ഥാ പ്രതിഭാസമാണ്. വിശാലമായ ഭൂപ്രദേശവും വലിയ ജനസംഖ്യയും കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയും ഉള്ള ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്തിന് എല്‍ നിനോ പ്രതിഭാസം ഗവേഷണശാലകളില്‍ മാത്രം ഒതുങ്ങുന്ന ശാസ്ത്രീയ പഠനവിഷയമല്ല. രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും, ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും, ദേശീയ ഭക്ഷ്യസുരക്ഷയെയും നേരിട്ട് ബാധിക്കുന്ന അതീവ ഗൗരവമേറിയ പ്രായോഗിക വിഷയമാണിത്.

സമുദ്രശാസ്ത്രത്തിലെ സ്ഥാപിതമായ സിദ്ധാന്തങ്ങള്‍ പ്രകാരം, സാധാരണ സാഹചര്യങ്ങളില്‍ ഭൂമധ്യരേഖാ പ്രദേശത്തുകൂടി പസഫിക് മഹാസമുദ്രത്തില്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന ശക്തമായ വാണിജ്യവാതങ്ങള്‍ സമുദ്രത്തിന്റെ ഉപരിതലത്തിലെ ചൂടുള്ള ജലത്തെ ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും തള്ളിനീക്കുന്നു. ഇതിന്റെ ഫലമായി, ദക്ഷിണ അമേരിക്കയിലെ പെറു തീരത്തോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് തണുത്തതും പോഷകസമൃദ്ധവുമായ ജലം മുകളിലേക്ക് ഉയര്‍ന്നുവരുന്നു. ഈ പ്രക്രിയ ആഗോള അന്തരീക്ഷ ചംക്രമണത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഇന്ത്യന്‍ മണ്‍സൂണിനെ ശക്തിപ്പെടുത്തുന്നതിനും സഹായകമാകുന്നു.

എന്നാല്‍, എല്‍ നിനോ പ്രതിഭാസം സംഭവിക്കുമ്പോള്‍ ഈ വാണിജ്യവാതങ്ങള്‍ പെട്ടെന്ന് ദുര്‍ബലമാവുകയും ചിലപ്പോള്‍ അവയുടെ ദിശ പൂര്‍ണമായും വിപരീതമാവുകയും ചെയ്യുന്നു. ഇതോടെ, സമുദ്രോപരിതലത്തിലെ ചൂടുള്ള ജലം പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതിനുപകരം ദക്ഷിണ അമേരിക്കയുടെ തീരപ്രദേശങ്ങളിലേക്കാണ് തിരിച്ചൊഴുകുന്നത്. സമുദ്രോപരിതലത്തിലെ ഈ അസാധാരണമായ താപവര്‍ധന അന്തരീക്ഷമര്‍ദ്ദ മേഖലകളുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കുകയും അതുവഴി ആഗോളതലത്തില്‍ മേഘരൂപീകരണത്തിന്റെയും മഴലഭ്യതയുടെ രീതികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

ഈ പ്രതിഭാസം പെറുവിന്റെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമ്പോള്‍, ഭാരതത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അന്തരീക്ഷമര്‍ദ്ദം ഉയരുന്നതിനും മണ്‍സൂണ്‍ കാറ്റുകളുടെ ശക്തി കുറയുന്നതിനും ഇടയാക്കുന്നു. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതം ഭാരതത്തില്‍ മഴയുടെ ഗണ്യമായ കുറവ്, മണ്‍സൂണ്‍ മഴയുടെ കുറവ്, വേനല്‍ക്കാലത്ത് റെക്കോര്‍ഡ് താപനില എന്നിവയുടെ രൂപത്തില്‍ പ്രകടമാകുന്നു. രാജ്യത്തിന്റെ സമ്പൂര്‍ണ ജലചക്രത്തെയും ജലവിഭവങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെയും അസ്ഥിരപ്പെടുത്താന്‍ ശേഷിയുള്ള വിനാശകരമായ ദുരന്തമാണിത്.

ഈ പാരിസ്ഥിതിക വെല്ലുവിളിയെ നേരിടാന്‍ ജലസുരക്ഷയ്‌ക്ക് ദേശീയ പരമാധികാരത്തിന് തുല്യമായ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്. ഇതിനായി രൂപീകരിച്ച ‘ജല്‍ ശക്തി മന്ത്രാലയം’ ജലാസൂത്രണത്തിന് ശാസ്ത്രീയവും ഏകോപിതവുമായ പുതിയ ദിശാബോധം നല്‍കി.

ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്:

ക്യാച്ച് ദ റെയിന്‍: മഴത്തുള്ളി ഭൂമിയില്‍ പതിക്കുന്ന സ്ഥലത്തുതന്നെ പരമാവധി സംഭരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ പ്രസ്ഥാനം.

ജല്‍ ജീവന്‍ മിഷന്‍: ‘ഹര്‍ ഘര്‍ ജല്‍’ എന്ന ലക്ഷ്യത്തിലൂടെ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നു.

അടല്‍ ഭൂജല്‍ യോജന: ജനപങ്കാളിത്തത്തോടെ ഭൂഗര്‍ഭജലനിരപ്പ് ശാസ്ത്രീയമായി പരിപാലിക്കുന്നു.

പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന: ‘പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്’ എന്ന തത്വത്തിലൂടെ ഡ്രിപ്പ്, സ്പ്രിങ്ക്‌ലര്‍ പോലുള്ള ആധുനിക സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുന്നു.

അമൃത് സരോവര്‍ മിഷന്‍: ഓരോ ജില്ലയിലും 75 ചരിത്രപ്രാധാന്യമുള്ളതോ പുതിയതോ ആയ കുളങ്ങള്‍ നവീകരിച്ച് പ്രാദേശിക ജലസ്രോതസ്സുകള്‍ക്ക് പുതുജീവന്‍ നല്‍കുന്നു.
നദീസംയോജന പദ്ധതികളും കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ‘ഡീസലൈനേഷന്‍’ സാങ്കേതികവിദ്യകളും ഈ ലക്ഷ്യത്തിലേക്കുള്ള ദീര്‍ഘവീക്ഷണമുള്ള മറ്റ് ചുവടുവയ്‌പ്പുകളാണ്.

അതിതീവ്രമായ ഉഷ്ണതരംഗങ്ങള്‍ മനുഷ്യശരീരത്തിന്റെ ജൈവസന്തുലിതാവസ്ഥയെ കഠിനമായി ബാധിക്കാറുണ്ട്. കടുത്ത ചൂടില്‍ വിയര്‍പ്പിലൂടെ ശരീരത്തിലെ ജലവും അവശ്യ ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ഇത് ഗുരുതരമായാല്‍ ശരീരത്തിന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ഉഷ്ണാഘാതത്തിലേക്ക് നയിക്കുകയും ചെയ്യാം. വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വെയിലത്ത് ജോലി ചെയ്യുന്ന കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍അ തിതീവ്രമായ ഉഷ്ണതരംഗങ്ങള്‍  സ്വീകരിക്കേണ്ടതാണ്:

ശരീരത്തിലെ ദ്രാവകസന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശുദ്ധജലം, ഒആര്‍എസ്, നാരങ്ങാവെള്ളം, സംഭാരം എന്നിവ പതിവായി കുടിക്കുക.

സൂര്യപ്രകാശം അതിതീവ്രമാകുന്ന ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കോട്ടണ്‍ തുണികൊണ്ട് തല മറയ്‌ക്കുകയും തണലുള്ള സ്ഥലങ്ങളില്‍ ഇടയ്‌ക്കിടെ വിശ്രമിക്കുകയും ചെയ്യുക.

തലകറക്കമോ കടുത്ത തലവേദനയോ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

നമ്മുടെ വേദങ്ങളിലും പുരാതന ശാസ്ത്രഗ്രന്ഥങ്ങളിലും ജലത്തെ ഒരിക്കലും വെറും ഉപഭോഗവിഭവമായി കണ്ടിരുന്നില്ല. മറിച്ച്, അത് ജീവന്‍ പകരുന്ന ഔഷധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ജലസംസ്‌കാരത്തിന്റെ അതുല്യമായ ദര്‍ശനം ലഭിക്കും. കഠിനമായ മരുഭൂമി സാഹചര്യങ്ങള്‍ക്കിടയിലും പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്ന അസാധാരണമായ സംവിധാനമാണ് അവിടുത്തെ സമൂഹം വികസിപ്പിച്ചെടുത്തത്.

രാജസ്ഥാനിലെ പടിക്കിണറുകളും കുളങ്ങളും, ബുണ്ടേല്‍ഖണ്ഡിലെ ചന്ദേല കുളങ്ങള്‍, ദക്ഷിണിയേന്ത്യയിലെ ‘എറി’ സംവിധാനം, ബിഹാറിലെ ‘ആഹര്‍-പൈന്‍’ രീതികള്‍ എന്നിവയെല്ലാം വെറും എഞ്ചിനീയറിംഗ് മാതൃകകള്‍ മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ പ്രതീകങ്ങളായിരുന്നു. ഇന്ന് ഈ പരമ്പരാഗത ജലസംരക്ഷണ രീതികളെ ആധുനിക സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നതല്ല. ദാഹവും ദുരിതവും വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാത്ത പക്ഷികള്‍, അണ്ണാനുകള്‍, തെരുവ് മൃഗങ്ങള്‍ എന്നിവയും ഇതിന്റെ ഇരകളാണ്. കൊടുംവേനലില്‍ വീടിന്റെ മുറ്റത്തോ ബാല്‍ക്കണിയിലോ ചെറിയ മണ്‍പാത്രങ്ങളില്‍ ശുദ്ധജലം ഒരുക്കിവയ്‌ക്കുക എന്നത് നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്. ജീവജാലങ്ങളോടുള്ള ഈ കരുണ രാജ്യത്തിന്റെ സാംസ്‌കാരിക, ആത്മീയ മഹിമയെയാണ് കാണിക്കുന്നത്.

‘ജല്‍ ഹേ തോ കല്‍ ഹേ’ (വെള്ളമുണ്ടെങ്കില്‍ നാളെയുണ്ട്) എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മനുഷ്യനാഗരികതയുടെ നിലനില്‍പ്പിന്റെ ഏറ്റവും വലിയ സത്യമാണ്. ജലസംരക്ഷണം പരിസ്ഥിതി സെമിനാറുകളിലെ ചര്‍ച്ച മാത്രമല്ല, വരുംതലമുറകളുടെ സുരക്ഷിതമായ ഭാവിയുടെയും ‘വികസിത് ഭാരത’ത്തിന്റെയും അടിത്തറയാണ്. ഓരോ തുള്ളി വെള്ളവും പാഴാക്കാതെ സംരക്ഷിക്കുമെന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കുമെന്നും നമുക്ക് ഒന്നിച്ച് ദൃഢനിശ്ചയമെടുക്കാം.

 

Tags: Climate Changeel nino 2026Severe heatwavesEl Niño phenomenon
ഡോ. രാജ്ഭൂഷണ്‍ ചൗധരി
ഡോ. രാജ്ഭൂഷണ്‍ ചൗധരി
കേന്ദ്ര സഹമന്ത്രി, ജലശക്തി മന്ത്രാലയം [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

Kerala

എല്‍ നിനോ നേരത്തെ രൂപപ്പെടാം; കാലവര്‍ഷത്തെ ബാധിക്കുമെന്ന് ആശങ്ക

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.