ന്യൂഡൽഹി : ഇന്ത്യയിലെ കുറഞ്ഞ ചികിത്സാ ചിലവുകൾ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്ന് യുഎസ് വനിത. മരുന്നിന്റെ പേരിൽ അമേരിക്കയിലെ ആളുകളെ കൊള്ളയടിക്കുന്നുണ്ടെന്ന് ലിസ് എന്ന അമേരിക്കൻ വനിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്നുകൾ ഇന്ത്യയിലാണ് ലഭിക്കുന്നതെന്നും ലിസ് പറഞ്ഞു.
‘ എന്റെ ബന്ധുവിന് ഒരുതരം രക്താർബുദമുണ്ട്, അവർ റെവ്ലിമിഡ് എന്ന മരുന്ന് കഴിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ മരുന്നിന്റെ വിലയിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യ തങ്ങളുടെ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ആരോഗ്യ സംരക്ഷണം നൽകുന്നു, അതേസമയം അമേരിക്ക അത് ചെയ്യുന്നില്ല . അമേരിക്കയിൽ 900 ഡോളർ (₹85,000) വിലവരുന്ന മരുന്ന് ഇന്ത്യയിൽ വെറും 35 രൂപയ്‌ക്കാണ് ലഭിക്കുന്നത്. അമേരിക്കയിൽ ഞങ്ങൾക്ക് വളരെ കൂടുതൽ തുക ഈടാക്കുന്നുണ്ട്.‘ എന്നും ലിസ് പറയുന്നു. രണ്ട് രാജ്യങ്ങളിലെയും ആരോഗ്യ സംരക്ഷണ ചെലവുകളുടെ ഈ താരതമ്യം ഇന്റർനെറ്റിൽ ചർച്ചാ വിഷയമായി മാറി കഴിഞ്ഞു.
















