
തിരുവനന്തപുരം : മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി കേരള സർക്കാർ . പാർലമെന്റിൽ പാസാക്കിയ നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നിരിക്കെയാണ് ഇത്തരത്തിൽ പ്രമേയം പാസാക്കിയിരിക്കുന്നത്. ഇക്കാര്യം വി മുരളീധരൻ സഭയിൽ ഉന്നയിക്കുകയും ചെയ്തു . ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. 111 പേര്‍ പ്രമേയത്തെ അനുകൂലിക്കുകയും 2 പേര്‍ എതിര്‍ക്കുകയും ചെയ്തു.
സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് ഇത്തരത്തിൽ പൗരത്വഭേദഗതി നിയമം , യു സി സി എന്നിവയ്‌ക്കെതിരെ പിണറായി സർക്കാരും പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അതിനു ശേഷം പാകിസ്ഥാനിലും, ബംഗ്ലാദേശിലും കടുത്ത പീഡനം അനുഭവിച്ച നിരവധി പേർക്കാണ് ഇന്ത്യ പൗരത്വം നൽകിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും, മതപരിവർത്തനങ്ങൾക്കും പിന്തുണ നൽകും വിധത്തിൽ രാജ്യത്ത് പല സംഘടനകളുടെ പേരിലും വിദേശത്ത് നിന്ന് പണം വരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ എഫ് സി ആർ എ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ മതപരിവർത്തനത്തിന് കുട പിടിക്കും വിധമാണ് സതീശൻ സർക്കാർ ഇന്ന് പ്രമേയത്തിനെതിരായി പ്രമേയം പാസാക്കിയിരിക്കുന്നത്.