തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,04,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,010 രൂപയും. എന്നാൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 1320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 1,02,760 രൂപയായി. ഗ്രാമിന് 12,845 രൂപയാണ് വില. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും.
സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്‌ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 104880 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിലും വൈകിട്ടോടെ വില വീണ്ടും ഇടിഞ്ഞു, 1,04,080 രൂപയിലെത്തി. സ്വർണവിലയിലെ ഈ ഇടിവ് സാധാരാണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നുണ്ട്.
അതേസമയം, സ്വർണത്തെ നിക്ഷേപമായി കണ്ടവർക്ക് തിരിച്ചടിയാണ്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവില മാറുന്നത്. ഇറാനും യു.എസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടുവെങ്കിലും വീണ്ടും യുദ്ധത്തിന് തിരികൊളുത്തി. ഇത് ക്രൂഡോയിൽ വില കൂടാനിടയാക്കി. ഇതോടെയാണ് സ്വർണവില താഴ്ന്നത്.













