Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് ആയ പ്രതി മനുവിന് നാലാമത്തെ കേസിലും കോടതി ശിക്ഷ വിധിച്ചു . 28 വര്‍ഷം കഠിന തടവും, 54,000 രൂപ പിഴയുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷവിധിച്ചത്.

പ്രതിക്കെതിരെ ആറു കേസുകളുളളതില്‍ 3 കേസുകളില്‍ നേരത്തെ ശിക്ഷ വിധിച്ചിരുന്നു.നാലു കേസുകളിലായി മനുവിനെതിരെ ചുമത്തിയത് 127 വര്‍ഷം തടവ്. ഇനി രണ്ടു കേസുകളില്‍ കൂടി വിധി വരാനുണ്ട്.

തലസ്ഥാനത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററില്‍ 2018ലാണ് കുട്ടി പരിശീലനത്തിനെത്തുന്നത്. പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ട് പോയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്‌ന ഫോട്ടോയും വിഡിയോയും പ്രതി എടുക്കുകയും ചെയ്തിട്ടുണ്ട്.മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്‌ന വീഡിയോ എടുപ്പിക്കുകയും ചെയ്തു. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിക്ക് പിന്നീട് പ്രതി ശരിയായ പരിശീലനം നല്‍കാതെയായി. 2019 ല്‍ കുട്ടി പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.

പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി കാര്യം പുറത്ത് പറഞ്ഞില്ല.ഈ കുട്ടിക്ക് പുറമെ പരിശീലനത്തിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചു. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറയാതെ വേറെ സ്ഥലത്തേയ്‌ക്ക് പരിശീലനത്തിന് പോയി. 2024 ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടര്‍ന്ന് ഭയന്ന് ബഹളം വച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും കേസ് നല്‍കിയത്.

 

 

 

 

 

 

 

Recent Posts