ലണ്ടന്‍: വൈദ്യുതിയിലേക്ക് സമ്പദ് ഘടനയെ മാറ്റുക എന്നത് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല, ഒരു നിമിഷം പോലും വൈകാതെ നടപ്പാക്കേണ്ട നയമാണെന്നും ഇന്ത്യയില്‍ മോദി അന്ന് എന്നേ നടപ്പാക്കിയെന്നും ലോകപ്രശസ്ത കമ്പനിയായ ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റായ ആലിസ് വില്യംസ്.
യുകെയില്‍ നടക്കുന്ന ഗ്രീന്‍ ഇലക്ട്രിഫിക്കേഷന്‍ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ആലിസ് വില്യംസ് മോദിയെ പുകഴ്‌ത്തിയത്.ഇന്ത്യയിലെ ഗതാഗതം, കെട്ടിടങ്ങൾ, വ്യവസായം എന്നിവയില്‍ ഫോസിൽ ഇന്ധനങ്ങള്‍ (പെട്രോള്‍, ഡീസല്‍ എന്നിവയെ) ഉപയോഗിക്കുന്നതിന് പകരം വൈദ്യുതോര്‍ജ്ജം ഉപയോഗിക്കുന്ന രീതി മോദി കൊണ്ടുവരികയായിരുന്നു.
ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്‌ക്കാനും ഊര്‍ജ്ജച്ചെലവ് കുറയ്‌ക്കുന്നതിനും ഇതുവഴി കഴിയും. ശുദ്ധവും പുനരുപയോഗസാധ്യതയുള്ളതുമായ വൈദ്യുതോർജ്ജമുള്ളതുമായ ബദലുകൾ ഉപയോഗിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് മോദി. ഇന്ത്യയെ സമ്പൂർണ്ണ ഊർജ്ജ സ്വാതന്ത്ര്യത്തിലേക്ക് മാറ്റുന്ന ഒരു വലിയ ഘടനാപരമായ പരിവർത്തനമാണിത്. പുനരുപയോഗ ഊര്‍ജ്ജം പ്രധാനമാണ്. ഇന്ത്യയിലെ പുരപ്പുറ സോളാര്‍ ഇതിന്റെ ഭാഗമാണ്. ഇതുവഴി ഹരിത വൈദ്യുതോര്‍ജ്ജമാണ് ലഭിക്കുന്നത്.
















