ചെന്നൈ: നടനും സംവിധായകനുമായ കെ ഭാഗ്യരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. തമിഴ് സിനിമയുടെ യഥാർത്ഥ ശബ്ദത്തെ നഷ്ടപ്പെട്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭയായിരുന്നു. ചലച്ചിത്രകാരൻ, നടൻ, കഥാകാരൻ, നർമ്മം, ഊഷ്മളത എന്നിവയാൽ സിനിമയുടെ ഒരു തലമുറയെ മുഴുവൻ രൂപപ്പെടുത്തിയ വ്യക്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തെന്ന് അദ്ദേഹം കുറിച്ചു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘തമിഴ് സിനിമയ്‌ക്ക് ഇന്ന് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായത്. ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭയായിരുന്നു. തന്റെ ഹാസ്യവും, ഊഷ്മളതയും, ദീർഘവീക്ഷണവും കൊണ്ട് ഒരു തലമുറയിലെ സിനിമയെത്തന്നെ രൂപപ്പെടുത്തിയ ചലച്ചിത്രകാരനും, നടനും, കഥാകാരനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, ആരാധകർക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി’.
സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ ഭാഗ്യരാജ് തമിഴ് സിനിമയിലെ ‘തിരക്കഥൈ മന്നൻ’ എന്നാണ് അറിയപ്പെടുന്നത്. 75ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാഗ്യരാജ് 25ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 73ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
















