കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ സ്വദേശിയായ 16 കാരൻ ജുവിൻരാജുവിന്റെ അവയവങ്ങളാണ് അഞ്ചു പേർക്ക് ദാനം ചെയ്യുക. തൃശൂർ റൂറല്‍ എ.സി.പി.യുടെ ഡാൻസാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് പിന്നില്‍ നിന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണൻ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 15ാം തീയതി പകല്‍ പതിനൊന്നരയോടെ ആയിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളും ഇലക്‌ട്രിക് സ്കൂട്ടറിലാണ് വന്നത്. ഈ സമയത്താണ് പോലീസ് ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുന്നത്. കടുത്ത രക്തസ്രാവം മൂലം തലച്ചോറിന്റെ പ്രവർത്തനം നിലച്ച നിലയിലായിരുന്ന ജുവിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ജൂനിയ രാജുവാണ് ജുവിന്റെ സഹോദരി.
















