തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള സെൽ രൂപീകരിക്കുമെന്ന് പ്രഖ്യാപനം
ഇൻവെസ്റ്റ് കേരള സെൽ രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ.
- പതിനായിരം എംഎസ്എംഇ ആരംഭിക്കും
പതിനായിരം എംഎസ്എംഇ ആരംഭിക്കുമെന്നും ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. 10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി. - വിമാനത്താവള വികസനത്തിനായി 200 കോടി രൂപ
സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. - ‘വൺ കേരള കരുതൽ മിഷൻ’ പ്രഖ്യാപിച്ചു
രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം നൽകാനായി ‘വൺ കേരള കരുതൽ മിഷൻ’ പദ്ധതി പ്രഖ്യാപിച്ചു. - വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ
- ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും
ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ‘ഭൂപരിഷ്കരണം 2’ എന്ന പേരിൽ പ്രസ്കതമായ ഭൂനിയമങ്ങളിൽ മാറ്റം - കേരള നോളജ് വാലി പദ്ധതിയ്‌ക്ക് 100 കോടി രൂപ
വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. 100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി. - മലയാള സിനിമാ വ്യവസായത്തിന് കൈത്താങ്ങ്
കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി. - ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്‌ക്ക് 10 കോടി
സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതി ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമാണ്. 10 കോടി രൂപ അനുവദിച്ചു. - കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ; 20 കോടി രൂപ
കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി. - പെരുമ്പാവൂരിൽ ഗ്ലോബൽ ഫർണിച്ചർ ഹബ്
പെരുമ്പാവൂരിനെ ഗ്ലോബൽ ഫർണിച്ചർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി. കൊച്ചി – തൃശൂർ അഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു. - കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് 600 കോടി
കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് ബജറ്റിൽ 600 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി. - റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. - ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ചു
സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. - മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം; 50 കോടി രൂപ അനുവദിച്ചു
ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. 50 കോടി രൂപ അനുവദിച്ചു. - മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും
- വന്യജീവി സംഘർഷം തടയാൻ 192 കോടി രൂപ
കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മനുഷ്യ – വന്യജീവി സംഘർഷങ്ങൾ തടയാൻ ബജറ്റിൽ 192 കോടി രൂപ അനുവദിച്ചു. - തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി
തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി രൂപയും ഗ്രാമവികസനത്തിന് 2138 കോടി രൂപയും വകയിരുത്തിയതായി മുഖ്യമന്ത്രി. - എൻഡോസൾഫാൻ ബാധിതർക്ക് കൈത്താങ്ങ്
എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കുമെന്നും ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. - കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തും
കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തുമെന്ന് മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് സൈബർ പാർക്കിനെ ഉയർത്തുമെന്ന് പ്രഖ്യാപനം. - വിലങ്ങാടിന് പ്രത്യേക പാക്കേജ്
വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്‌ക്ക് 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് - മൃഗസംരക്ഷണത്തിന് 258.8 കോടി രൂപ
വനം–വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ അനുവദിച്ചു. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തുകയും ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. - അംഗണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം
അംഗണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം. 66.20 കോടി രൂപ വകയിരുത്തി. - ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. ആലപ്പുഴയിൽ ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയും മുസിരിസ് ടൂറിസം പദ്ധതി വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനം. - ജെൻസികൾക്ക് സ്റ്റാർട്ട് അപ് പദ്ധതി
ബജറ്റിൽ ജെൻസികൾക്ക് സ്റ്റാർട്ട് അപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിനായി 50 കോടി വകയിരുത്തും. - പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും
പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം. - വ്യവസായ മേഖലയ്‌ക്ക് 1115.48 കോടി
- എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ
എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്നും കേരളത്തിലെ ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കുമെന്നും ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. - ആരോഗ്യ ടൂറിസം മേഖലയ്‌ക്ക് റീച്ച് കേരള പദ്ധതി
ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ സഹായിക്കുന്ന റീച്ച് കേരള പദ്ധതി നടപ്പാക്കും. - സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ
സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. ഹരിപ്പാടും തിരുവനന്തപുരത്തുമാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുക. ഇതോടെ തിരുവനന്തപുരത്ത് രണ്ട് മെഡിക്കൽ കോളേജുകളാകും. - മൂന്ന് മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും
കാസർഗോഡ്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപനം. - 40 വയസ് കഴിഞ്ഞവർക്കായി ഗോൾഡൻ അവർ പ്രോജക്ട്
40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ അവർ പ്രോജക്ട് നടപ്പിലാക്കും. - കശുവണ്ടി, കയർ മേഖലകൾക്ക് ധനസഹായം
കശുവണ്ടി മേഖലയ്‌ക്ക് 54 കോടി രൂപയും കയർ മേഖലയ്‌ക്ക് 107.64 കോടി രൂപയും വകയിരുത്തി. - റാഗിംഗ് തടയാൻ പദ്ധതി
സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി നടപ്പാക്കും. സിദ്ധാർത്ഥിന്റെ പേരിലാണ് പദ്ധതി അവതരിപ്പിക്കുക. - കേരളത്തിലെ ക്ഷേത്രങ്ങളെ വികസിപ്പിക്കും
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. - ഓപ്പറേഷൻ തൂഫാന് 10 കോടി
സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി. - സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ ‘മകൾക്കൊപ്പം’ പദ്ധതി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ പ്രത്യേക പദ്ധതി. സംസ്ഥാനത്ത് ‘മകൾക്കൊപ്പം’ പദ്ധതി നടപ്പിലാക്കും. കൂടാതെ, വനിതകളെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. - പ്രവാസി ക്ഷേമത്തിന് പ്രത്യേക പദ്ധതി
പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. പ്രവാസി ഇൻവെസ്റ്റ് മെന്റ്ഫണ്ട് രൂപീകരിക്കുമെന്നും പ്രഖ്യാപനം. - സലിം കുമാർ സ്മാരകം നിർമ്മിക്കും
അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സ്മാരകം കൊച്ചിയിൽ നിർമ്മിക്കും. 1 കോടി രൂപ അനുവദിച്ചു. - കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും
- തേക്കിൻകാട് മൈതാനം നവീകരിക്കും
തൃശൂർ തേക്കിൻകാട് മൈതാനം നവീകരിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി. - ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.
- മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിര്‍മ്മിക്കും. ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും.
- മെഡിസെപ്പ് പരിഷ്കരിക്കും
കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതയായി മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. - ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററിന് 1 കോടി. കോഴിക്കോട് വിമാനത്താവളത്തിലേക്ക് എലിവേറ്റഡ‍് ഹൈവ – പഠനത്തിന് 1 കോടി
- ഡിഎ, ഡിആർ എന്നിവ മുടക്കമില്ലാതെ നല്‍കും
സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. - ദുർബല വിഭാഗത്തിനായി കരുതൽ മിഷൻ
- പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് 3 കോടി. പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനാലേ.
- മലപ്പുറത്ത് കാൻസർ സെന്റർ, മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും.
- ബാലരാമപുരം – നാവായിക്കുളം റിങ് റോഡ് പദ്ധതിയ്‌ക്ക് 100 കോടി
- തൃത്താലയിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാഡമി.
- പൂന്തുറയിൽ ഫിഷിങ് ഹാർബർ നിർമിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
- സ്വകാര്യ ബസുകൾക്ക് ആശ്വാസം
പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു. - ഇലക്ട്രിക് കാറുകൾക്ക് വില കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു. 10 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്കുള്ള നികുതി 5 ൽനിന്ന് 3 ശതമാനമായി കുറച്ചു. 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്കുള്ള നികുതി 8% ൽനിന്നും 5 % ആയി കുറച്ചു - ട്രഷറി വകുപ്പിന് 20 കോടി.
- നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വർധിപ്പിക്കാൻ നടപടി
കെ.യു.ഡബ്ല്യു.ജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. - രാജ്യാന്തര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും
- വനിതകള്‍ക്കായി ‘കൃഷി സഖി – വനിതാ കര്‍ഷക വികസന പരിപാടി
- ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി
ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തി.
















