തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ കക്ഷിയില്‍ കലഹം. ലീഗ് മന്ത്രിമാര്‍ അനൂകൂലിച്ച് രംഗത്ത് വന്നപ്പോള്‍ നേതൃത്വത്തിന് അതൃപ്തി. പിഎം ശ്രീ നടപ്പിലാക്കരുതെന്ന് കെഎസ്‌യു. പദ്ധതിയുമായി മുന്നോട്ട് പോകാനുറച്ച് സര്‍ക്കാര്‍.
പിഎം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ ഇനി പിന്നോട്ട് പോകാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കരാര്‍ റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ കാലാവധിക്ക് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സാധിച്ചെന്ന് വരില്ല. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃകാ കേന്ദ്രങ്ങളായാണു പിഎം ശ്രീ സ്‌കൂളുകളെ കേന്ദ്രം വിഭാവനം ചെയ്യുന്നത്. കേന്ദ്ര സിലബസ് വേണമെന്നു നിര്‍ബന്ധമില്ലെങ്കിലും സംസ്ഥാനം തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടിക്ക് നല്‍കണം. പരിശോധിച്ച ശേഷം അനുമതി നല്‍കുന്നത് മാത്രമെ പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളിലും ഈ രീതിയാണ് നടപ്പിലാക്കിവരുന്നത്. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചത്. വി.ഡി. സതീശന്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തതും ഈ കരാര്‍ മുന്നില്‍ വച്ചാണ്. അതിനാല്‍ കരാര്‍ വ്യവസ്ഥകളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ആരായാന്‍ മന്ത്രി തല ഉപസമതിയെ നിശ്ചയിച്ചത് എതിര്‍പ്പുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍. എസ്എസ്‌കെയുമായി ബന്ധപ്പെട്ട് പണം ലഭിക്കണമെങ്കില്‍ പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കണമെന്നും വിദ്യാഭ്യാസ ആവശ്യത്തിന് സര്‍ക്കാരില്‍ പണം ഇല്ലാതിരുന്നതിനാല്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും സമ്മതിക്കുന്നു.
















